'നിക്കിന്റെ പ്രൊപ്പോസല്‍ വന്നത് പ്രിയങ്ക എന്നോടു പറഞ്ഞു, രണ്ട് മൂന്ന് ദിവസം അഡ്ജസ്റ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ തയാറായിരുന്നു'

ഷൂട്ട് തുടങ്ങാന്‍ അഞ്ച് ദിവസം മാത്രമുള്ളപ്പോള്‍ ആയിരുന്നു പ്രിയങ്കയുടെ പിന്‍മാറ്റം. ഇത് മോശം തീരുമാനമായിരുന്നു എന്നാണ് സല്‍മാന്‍ പറയുന്നത്
'നിക്കിന്റെ പ്രൊപ്പോസല്‍ വന്നത് പ്രിയങ്ക എന്നോടു പറഞ്ഞു, രണ്ട് മൂന്ന് ദിവസം അഡ്ജസ്റ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ തയാറായിരുന്നു'

ല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഭാരത് റിലീസിന് ഒരുങ്ങുകയാണ്.ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് പ്രിയങ്കയാണ്. എന്നാല്‍ വിവാഹത്തെ തുടര്‍ന്ന് പ്രിയങ്ക ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഇതിന് പിന്നാലെ പ്രിയങ്ക ചോപ്രയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് സല്‍മാന്‍ ഖാന്‍. ഷൂട്ട് തുടങ്ങാന്‍ അഞ്ച് ദിവസം മാത്രമുള്ളപ്പോള്‍ ആയിരുന്നു പ്രിയങ്കയുടെ പിന്‍മാറ്റം. ഇത് മോശം തീരുമാനമായിരുന്നു എന്നാണ് സല്‍മാന്‍ പറയുന്നത്. 

'പ്രിയങ്കയ്ക്ക് ഭാരത് ചെയ്യണം എന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസ് സാഫറും ഞങ്ങളെല്ലാം കത്രീന കൈഫിനെയാണ് നായികയായി കണ്ടത്. എന്നാല്‍ കത്രീന തന്നെയാണ് ടൈഗര്‍ സിന്താ ഹേയിലും നായികയായത്. അപ്പോഴാണ് അലി പറയുന്നത് ഹിന്ദുസ്ഥാനിയായ പെണ്‍കുട്ടിയെ വേണമെന്ന്. 

കത്രീന 20 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്നു. പിന്നെ എന്തിന് കത്രീനയെ മാറ്റണമെന്ന് ഞാന്‍ അലിയോട് ചോദിച്ചു. അപ്പോഴാണ് പ്രിയങ്ക ഫോണ്‍വിളിച്ചിരുന്നു എന്ന് അലി പറയുന്നത്. പ്രിയങ്കയും എന്റെ സഹോദരി അര്‍പിത ഖാനും നല്ല സുഹൃത്തുക്കളാണ്. അതിനെല്ലാം ശേഷമാണ്. നിക്കിന്റെ കഥ വരുന്നത്. എംബാരസിങ്ങായ സംഭവമുണ്ടാകുന്നത്. അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. 

പ്രിയങ്ക ചെയ്തതാണ് ശരി. അവര്‍ക്ക് വേണ്ടത് അഴര്‍ തെരഞ്ഞെടുത്തു. അങ്ങനെ കത്രീനയ്ക്ക് അവര്‍ അഴകാശപ്പെട്ടതു കിട്ടി. പ്രിയങ്ക ഷൂട്ട് തുടങ്ങാന്‍ അഞ്ച് ദിവസമുള്ളപ്പോഴാണ് അത് പറയുന്നത്. ഞാന്‍ വിഷമിക്കുമെന്നും പിന്നീട് ഒരിക്കലും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യില്ലെന്നും അവര്‍ കരുതിക്കാണും. 

നിക്ക് എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്ക് വിവാഹം കഴിക്കണം. അതിനാല്‍ ഡേറ്റിന്റെ ചില പ്രശ്‌നങ്ങളുണ്ട്' ഇങ്ങനെയാണ് പ്രിയങ്ക എന്നോട് പറഞ്ഞത്. തീര്‍ച്ചയായും വിവാഹം കഴിക്കൂ. ആ രണ്ട് മൂന്ന് ദിവസങ്ങള്‍ ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാം എന്ന് ഞാന്‍ മറുപടി നല്‍കി. അപ്പോഴാണ് ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് അവര്‍ പറയുന്നത്.' സമല്‍മാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com