ഈ കൗമാരക്കാരിയെ തിരിച്ചറിയാനാകുനോ? ചെറുപ്പത്തിലെ ഫോട്ടോ പങ്കുവെച്ച് താരം

കൈക്കുഞ്ഞുമായി മല കയറിയതും ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംഭവമായിരുന്നു. സമീറ തന്നെയാണ് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഈ കൗമാരക്കാരിയെ തിരിച്ചറിയാനാകുനോ? ചെറുപ്പത്തിലെ ഫോട്ടോ പങ്കുവെച്ച് താരം

ന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയുന്ന താരമാണ് സമീറ റെഡ്ഡി. ശക്തമായ നിലപാടുകള്‍ കൊണ്ട് തന്നെയാണ് താരം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതും. സമൂഹമാധ്യമങ്ങള്‍ ഏറെ സജീവമായി ഇടപെടുന്ന താരം രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കുന്നതിന് മുന്‍പ് നിറവയറില്‍ നടത്തിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

പിന്നീട് കുഞ്ഞിന്റെ ജനനശേഷം കൈക്കുഞ്ഞുമായി മല കയറിയതും ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംഭവമായിരുന്നു. സമീറ തന്നെയാണ് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇപ്പോള്‍ തന്റെ തിരിച്ചറിയാനാകാത്ത ഒരു ഫോട്ടോ പങ്കുവെച്ചണാണ് താരം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നത്. 

നടി സമീറ റെഡ്ഡി തന്റെ കൗമാര കാലത്തെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എല്ലാ ട്രാളന്മാര്‍ക്കും വേണ്ടിയാണ് ചിത്രമെന്ന് പരിഹാസരൂപേണ സമീറ എഴുതിയിട്ടുണ്ട്. മുന്‍പ് ഗര്‍ഭകാല ചിത്രങ്ങള്‍ സമീറ ഷെയര്‍ ചെയ്തപ്പോള്‍ പലപ്പോഴും ട്രോളുകളാക്കി മാറ്റിയിരുന്നു. ഇത് മുന്നില്‍ കണ്ടായിരിക്കാം താരം ഇങ്ങനെ എഴുതിയത്. 

'തമാശകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. കൗമാര കാലത്ത് മനോഹരിയായി കാണാനും അംഗീകരിക്കപ്പെട്ടുവെന്ന് തോന്നാനും വളരെയധികം സമ്മര്‍ദം അനുഭവിക്കേണ്ടി വന്നു. ഇന്നു രണ്ടു കുട്ടികളും ഭര്‍ത്താവും എന്നെ ഞാനായിട്ട് തന്നെ സ്‌നേഹിക്കുന്നു'- സമീറ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. 

ആദ്യത്തെ കുഞ്ഞിനെ ഘര്‍ഭിണിയായ സമയത്ത് ഏറെ മാനസികബുദ്ധിമുട്ടുകള്‍ സഹിച്ചയാളാണ് സമീറ. ശരീരം തടിച്ചപ്പോള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ടിരുന്നുവെന്ന് സമീറ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ സമീറ ഇതെല്ലാം വളരെ മനോഹരമായിത്തന്നെ മറികടന്നു. അതിനാല്‍ തന്നെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ കേട്ട ട്രോളുകള്‍ക്കെല്ലാം ചുട്ട മറുപടിയും കൊടുത്തു. 

ബിസിനസുകാരനായ അക്‌സഹി വര്‍ധെയാണ് സമീറയുടെ ഭര്‍ത്താവ്. മകന്‍ ഹന്‍സും മകള്‍ നൈറയും അടങ്ങുന്നതാണ് സമീറയുടെ കുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com