താര ഒത്തുചേരലില്‍ മമ്മൂട്ടി പങ്കെടുക്കാത്തതിന് കാരണം; വെളിപ്പെടുത്തി സുഹാസിനി

റീയൂണിയന്‍ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ മമ്മൂക്ക എന്താണ് പങ്കെടുക്കാതിരുന്നത് എന്നായിരുന്നു കൂടുതല്‍ പേരുടേയും ചോദ്യം
താര ഒത്തുചേരലില്‍ മമ്മൂട്ടി പങ്കെടുക്കാത്തതിന് കാരണം; വെളിപ്പെടുത്തി സുഹാസിനി

ണ്‍പതുകളില്‍ സിനിമയില്‍ തിളങ്ങിനിന്ന താരങ്ങളുടെ ഒത്തുചേരല്‍ ഇത്തവണയും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. കറുപ്പും ഗോള്‍ഡന്‍ നിറങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരങ്ങള്‍ ആടിയും പാടിയും റീയൂണിയന്‍ ഗംഭീരമാക്കി. എന്നാല്‍ അതിനൊപ്പം ചില താരങ്ങളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. അതില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേര് മമ്മൂട്ടിയുടേതായിരുന്നു. റീയൂണിയന്‍ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ മമ്മൂക്ക എന്താണ് പങ്കെടുക്കാതിരുന്നത് എന്നായിരുന്നു കൂടുതല്‍ പേരുടേയും ചോദ്യം. ആരാധകരുടെ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സുഹാസിനി. 

ഇന്‍സ്റ്റഗ്രാമാം പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായിട്ടാണ് മമ്മൂട്ടി പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണം സുഹാസിന് വെളിപ്പെടുത്തിയത്. ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നാണ് സുഹാസിനി കുറിച്ചത്. 

ഇത് പത്താമത്തെ വര്‍ഷമാണ് 80ലെ താരങ്ങള്‍ ഒത്തുചേരുന്നത്. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വീട്ടില്‍ വെച്ചായിരുന്നു റീയൂണിയന്‍. തങ്ങളുടെ ആഘോഷം കണ്ട് യുവനടന്‍ റാം ചരണ്‍ യുവതാരങ്ങളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കണമെന്നു പറഞ്ഞു. എന്നാല്‍ തങ്ങളുടെ 80 കളിലെ താരങ്ങളുടേതുപോലെ പറ്റില്ലെന്നും സുഹാസിന് കുറിച്ചു. മോഹന്‍ലാലും മേനകയും പരിപാടിയ്ക്കു വേണ്ടി ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുന്നതിന്റെ വിഡിയോയും സുഹാസിനി പങ്കുവെച്ചിട്ടുണ്ട്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suhasini Hasan (@suhasinihasan) on

മോഹന്‍ലാല്‍, ശോഭന, രേവതി, സുഹാസിനി, ജയറാം, രാധിക ശരത്കുമാര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക, സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു.  ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടല്‍. രജനീകാന്തും കമല്‍ഹാസനും തിരക്കുമൂലം പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com