'എന്റെ വീടിന് തീപിടിച്ചിട്ട് രക്ഷപെട്ടോടേണ്ടിവന്നാലും ഞാന്‍ ഇതെടുക്കും' , അഹാന 

1997ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ച്‌ അഹാന 
'എന്റെ വീടിന് തീപിടിച്ചിട്ട് രക്ഷപെട്ടോടേണ്ടിവന്നാലും ഞാന്‍ ഇതെടുക്കും' , അഹാന 

ടി അഹാനയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സിന്ധു കൃഷ്ണകുമാര്‍ എഴുതിയ ഡയറിക്കുറിപ്പാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുന്നത്. അഹാനയ്ക്ക് രണ്ടുവയസ്സ് തികയുന്നതിന് മുമ്പുള്ളതാണ് കുറിപ്പ്. നടിതന്നെയാണ് ഡയറിക്കുറിപ്പിന്റെ ചിത്രം പങ്കുവച്ചതും അതേക്കുറിച്ച് വിശദീകരിച്ചതും. 

ജിമ്മിലെ സുഹൃത്തുക്കള്‍ തന്നെ പറ്റി പറയാറുള്ള കമന്റോടെയാണ് അഹാന ഡയറിക്കുറിപ്പിനെക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയിരിക്കുന്നത്. "വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഇരുപത് മിനിറ്റും ഞാന്‍ കണ്ണാടിക്ക് മുന്നിലാണ് ചെലവഴിക്കുന്നതെന്ന് ജിമ്മിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇതൊരു പ്രശ്‌നമാണോ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. ഒരു ഡയറിക്കുറിപ്പായിരുന്നു അമ്മ മറുപടിയായി കാട്ടിതന്നത്. എന്നെക്കുറിച്ചാണ് അതില്‍ എഴുതിയിട്ടുള്ളത്. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ 1997വരെ അമ്മ എന്നെക്കുറിച്ച് എഴുതിയിരുന്ന ഡയറിയായിരുന്നു അത്. എനിക്ക് രണ്ട് വയസ് തികയുന്നതിന് അഞ്ച് ദിവസം മുന്‍പ് അമ്മ എഴുതിയ ഡയറിയിലെ പേജാണ് എനിക്ക് മുന്നില്‍ തുറന്നുകാണിച്ചത്", 1997ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അഹാന വിശദീകരിച്ചു. 

'ദിവസേന അമ്മു ഒരു ഇരുപത് വട്ടം ഉടുപ്പ് മാറ്റും. കണ്ണാടിയുടെ മുന്നില്‍ തന്നെയാണ് അവള്‍', എന്ന ഡയറിഭാഗം അഹാന എടുത്തുപറയുന്നു. അമ്മയോടുള്ള അഹാനയുടെ ചോദ്യത്തിന്റെ മറുപടിയായിരുന്നു ആ വാചകങ്ങള്‍. 

തന്നെ കുറിച്ച് ഈ കുറിപ്പെഴുതിയതിന് അമ്മയ്ക്ക് നന്ദി പറയാനും താരം മറന്നില്ല. ഒരുപക്ഷേ എന്റെ വീടിന് തീ പിടിച്ചെന്ന് പറഞ്ഞാലും ഞാന്‍ രക്ഷപെടുമ്പോള്‍ കൂടെ എടുക്കുന്ന രണ്ടോ മൂന്നോ വസ്തുക്കളില്‍ ഒന്ന് ഇത് തന്നെയായിരിക്കും എന്നാണ് അഹാന പറഞ്ഞിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com