'ഗര്‍ഭിണിയായിരിക്കെ അമ്മയെ കാണാതായി, അങ്ങനെ എനിക്ക്  ഇങ്ക്വിലാബ് എന്ന് പേരിട്ടു'; തന്റെ പേരിലെ കഥകള്‍ പറഞ്ഞ് ബിഗ് ബി

അമ്മയുടെ ദേശഭക്തി കാരണമാണ് ജനിക്കുന്നതിന് മുന്‍പേ അമിതാഭിന് ഈ പേര് ലഭിച്ചത്
'ഗര്‍ഭിണിയായിരിക്കെ അമ്മയെ കാണാതായി, അങ്ങനെ എനിക്ക്  ഇങ്ക്വിലാബ് എന്ന് പേരിട്ടു'; തന്റെ പേരിലെ കഥകള്‍ പറഞ്ഞ് ബിഗ് ബി


ബോളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. എന്നാല്‍ അദ്ദേഹത്തിന് മറ്റൊരു പേരു കൂടിയുണ്ട്. ഇങ്ക്വിലാബ് ശ്രിവാസ്തവ. അമ്മയുടെ ദേശഭക്തി കാരണമാണ് ജനിക്കുന്നതിന് മുന്‍പേ അമിതാഭിന് ഈ പേര് ലഭിച്ചത്. അദ്ദേഹം അവതാരകനായി എത്തുന്ന കോന്‍ ബനേഗ ക്രോര്‍പതിയിലാണ് തന്റെ പേരുകളുടെ കഥകള്‍ അദ്ദേഹം വിവരിച്ചത്. 

''ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942ലായിരുന്നു എന്റെ ജനനം. പ്രക്ഷോഭം കൊടുമ്പിരികൊള്ളുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു അമ്മ തേജി ബച്ചന്‍. അക്കാലത്ത് നാട്ടില്‍ ഒരുപാട് റാലികളെല്ലാം നടക്കും. ഒരു ദിവസം അമ്മ തേജിയും ഒരു റാലിയില്‍ പങ്കെടുത്തു. എന്നാല്‍, ഇക്കാര്യം വീട്ടില്‍ ആരും അറിഞ്ഞിരുന്നില്ല. അമ്മയെ കാണാതായതോടെ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. ഒടുവില്‍ ഒരു റാലിയില്‍ വച്ചാണ് അവര്‍ക്ക് അമ്മയെ കണ്ടുകിട്ടിയത്. ഉടനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അമ്മ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ഹരിവംശ്‌റായി ബച്ചന്റെ ഒരു സുഹൃത്തും അവിടെ എത്തിയിരുന്നു. അമ്മയുടെ ദേശഭക്തിയെ കളിയാക്കിയ അദ്ദേഹമാണ് ജനിക്കാന്‍  പോകുന്ന മകന് ഇങ്ക്വിലാബ് എന്ന് പേരിടണമെന്ന് കളിയായി പറഞ്ഞത്.''

ഒക്ടോബര്‍ 11 ന് മകന്‍ ജനിച്ചപ്പോള്‍ സുഹൃത്തു പറഞ്ഞതുപോലെ ഇങ്ക്വിലാബ് ശ്രീവാസ്തവ എന്നു തന്നെ പേരിട്ടു. എന്നാല്‍ അദ്ദേഹം ജനിച്ച ദിവസം അച്ഛന്റെ അടുത്ത സുഹൃത്തും കവിയുമായ സുമിത്ര നന്ദന്‍ പന്ത് വീട്ടില്‍ വന്നു. അദ്ദേഹമാണ് കെടാത്ത നാളം എന്ന് അര്‍ഥം വരുന്ന അമിതാഭ് എന്ന പേര് നിര്‍ദേശിച്ചത്. അച്ഛന്‍ അദ്ദേഹത്തിന്റെ തൂലികാനാമമായ ബച്ചന്‍ എന്ന പേരുകൂടി ചേര്‍ത്ത്  ഇങ്ക്വിലാബ് ശ്രീവാസ്തവ എന്ന എന്നെ അമിതാഭ് ബച്ചനാക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ശൈലേഷ് ബന്‍സാലു എന്ന മത്സരാര്‍ത്ഥിയുമായാണ് തന്റെ പേരിലെ കഥകള്‍ അദ്ദേഹം വിവരിച്ചത്.  6,40000 രൂപ സ്വന്തമാക്കിയാണ് അദ്ദേഹം കളി അവസാനിപ്പിച്ചത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com