ഉമ്മച്ചിയെ മോശം പറഞ്ഞപ്പോഴാണ് പ്രതികരിച്ചതെന്ന് ഷെയ്ന്‍  ; ജോബിയുടെ അടുത്ത സിനിമയില്‍ നിന്ന് പിന്‍മാറി

എന്നെ നിയന്ത്രിക്കുന്ന ശക്തി എന്ന പരാമര്‍ശത്തില്‍ ജോബി ജോര്‍ജ് മാപ്പ് പറഞ്ഞിട്ടില്ല
ഉമ്മച്ചിയെ മോശം പറഞ്ഞപ്പോഴാണ് പ്രതികരിച്ചതെന്ന് ഷെയ്ന്‍  ; ജോബിയുടെ അടുത്ത സിനിമയില്‍ നിന്ന് പിന്‍മാറി

കൊച്ചി : വെയില്‍ സിനിമയുടെ തുടക്കം മുതലേ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഞാനായിട്ട് പ്രശ്‌നമുണ്ടാക്കണ്ടല്ലോ എന്നു കരുതി മിണ്ടാതിരുന്നതാണ്. മൂന്നാമത്തെ തവണ പ്രശ്‌നമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. എന്റെ മാനേജര്‍ സതീഷിനെ വിളിച്ച്, എന്റെ ഉമ്മച്ചിയെ ഉള്‍പ്പെടെ അയാള്‍ മോശമായി പറഞ്ഞു. ആ വിഷമത്തിലാണ് ലൈവില്‍ വന്നതെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.

എന്നെ നിയന്ത്രിക്കുന്ന ശക്തി എന്ന പരാമര്‍ശത്തില്‍ ജോബി ജോര്‍ജ് മാപ്പ് പറഞ്ഞിട്ടില്ല. ഇനി ഒന്നിനും പോകണ്ട, എല്ലാം ഇവിടെ വെച്ച് തീര്‍ക്കാം എന്ന് ചര്‍ച്ചയില്‍ എല്ലാവരും പറഞ്ഞു. ഞാനല്ലല്ലോ ഒന്നിനും പോയത്? ഒരാള്‍ക്കും ബുദ്ധിമുട്ടില്ലാതെ മര്യാദക്ക് പൊയിക്കൊണ്ടിരുന്നതല്ലേ ഞാന്‍' ഷെയ്ന്‍ ചോദിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷെയ്ന്‍.

ഇപ്പോള്‍ അഭിനയിക്കുന്ന കുര്‍ബാനിയയുടെ ചിത്രീകരണം നവംബര്‍ 10നുള്ളില്‍ പൂര്‍ത്തിയാക്കും.  തുടര്‍ന്ന് ജോബി നിര്‍മിക്കുന്ന വെയിലില്‍ വീണ്ടും അഭിനയിക്കും. എന്നാല്‍ ജോബിയുടെ അടുത്ത സിനിമയില്‍ നിന്ന് ഷെയിന്‍ പിന്‍മാറി.
കരാര്‍ പ്രകാരം ജോബി  ഷെയിനിനു 40 ലക്ഷം രൂപ കൊടുക്കണം. ഇതില്‍ 30 ലക്ഷം രൂപ കൈമാറി എന്ന് ജോബി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് സത്യമല്ല, ഇനിയും 16 ലക്ഷം രൂപ നല്‍കാനുണ്ട്. ഇത് ഉടന്‍ കൈമാറും. ഷെയിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി മാപ്പ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com