'തെക്കും വടക്കും രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിയും നോക്കിയല്ല പ്രതികരിക്കേണ്ടത്; സഹികെടുന്ന പൊതുജനം നിയമം കയ്യിലെടുക്കും'

നാളെ നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കും സമാനമായ വിധി ഉണ്ടായാല്‍ (ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു) ഇതേ പോലുള്ള നീതിനിഷേധം നമ്മളും അനുഭവിക്കേണ്ടി വരും. 
'തെക്കും വടക്കും രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിയും നോക്കിയല്ല പ്രതികരിക്കേണ്ടത്; സഹികെടുന്ന പൊതുജനം നിയമം കയ്യിലെടുക്കും'

വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സാമൂഹ്യ പ്രവര്‍ത്തകരും ചലച്ചിത്രപ്രവര്‍ത്തകരും സംഭവത്തില്‍ ഒരേ പോലെ പ്രതികരിച്ച് രംഗത്തെത്തുകയാണ്. 

മരിച്ച പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും നീതി കിട്ടണമെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ട് നടി മായ മേനോനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് മായ പ്രതികരിച്ചത്.

എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു മെമ്മോറാണ്ടം തയ്യാറാക്കി, ആ കുട്ടികള്‍ക്ക് നീതി കിട്ടും വരെ, നമ്മളാല്‍ ആവുന്ന വിധം, നിയമത്തിന്റെ വഴിയ്ക്ക് തന്നെ എല്ലാ തരത്തിലും പൊരുതുക എന്നതാണ്. അല്ലെങ്കില്‍ ഒരു പക്ഷെ സഹികെടുന്ന പൊതുജനം നോര്‍ത്ത് ഇന്ത്യ യിലെപ്പോലെ ഇവിടെയും നിയമം കൈയ്യിലെടുക്കേണ്ടി വരുമെന്നും മായാമേനോന്‍ കുറിച്ചു.

മായാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചേ മതിയാവൂ ...

വെറും 9ഉം, 13ഉം വയസ്സായ രണ്ടു പെണ്‍കുട്ടികള്‍, രണ്ടു സഹോദരിമാര്‍ കൊല്ലാക്കൊല ചെയ്യപ്പെട്ട്, പിന്നീട് ആത്മഹത്യ ചെയ്തപ്പോള്‍ അതോ ഒരുപക്ഷെ കൊല തന്നെ ചെയ്യപ്പെട്ടപ്പോള്‍,  പിന്നീട് നമ്മളടങ്ങുന്ന സമൂഹം ചെയ്യേണ്ട ഉത്തരവാദിത്വം എന്ന് പറയുന്നത് അവര്‍ക്ക്, ആ മഹാപാതകം ചെയ്തവര്‍ക്കും, അതിന് കൂട്ട് നിന്നവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കുക എന്നതാണ്.

അതല്ലെങ്കില്‍ നാളെ നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കും സമാനമായ വിധി ഉണ്ടായാല്‍ (ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു) ഇതേ പോലുള്ള നീതിനിഷേധം നമ്മളും അനുഭവിക്കേണ്ടി വരും. 

തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടത്, മറിച്ച്,നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു മെമ്മോറാണ്ടം തയ്യാറാക്കി, ആ കുട്ടികള്‍ക്ക് നീതി കിട്ടും വരെ, നമ്മളാല്‍ ആവുന്ന വിധം, നിയമത്തിന്റെ വഴിയ്ക്ക് തന്നെ എല്ലാ തരത്തിലും പൊരുതുക എന്നതാണ്. അല്ലെങ്കില്‍ ഒരു പക്ഷെ സഹികെടുന്ന പൊതുജനം നോര്‍ത്ത് ഇന്ത്യ യിലെപ്പോലെ ഇവിടെയും നിയമം കൈയ്യിലെടുക്കേണ്ടി വരും....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com