'ഞാന്‍ ഇപ്പോള്‍ വില്ലനാണ്, നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പോകുന്നു'; പൊട്ടിക്കരഞ്ഞ് നടി

ബിഗ് ബോസ് ഹൗസില്‍ സനവുമായുള്ള പ്രണയബന്ധം മറച്ചുവെക്കുകയാണ് തര്‍ഷാന്‍ ചെയ്തത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് താരം പ്രതികരിച്ചത്
'ഞാന്‍ ഇപ്പോള്‍ വില്ലനാണ്, നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പോകുന്നു'; പൊട്ടിക്കരഞ്ഞ് നടി


മിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടനുമായ തര്‍ഷാനുമായുള്ള പ്രണയം അവസാനിപ്പിക്കുന്നുവെന്ന് നടി സനം ഷെട്ടി. ഫേയ്‌സ്ബുക്ക് ലൈവില്‍ വന്ന് പൊട്ടിക്കരഞ്ഞാണ് സനം ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി ഷെറിനുമായി തര്‍ഷാന്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. അതിന് പിന്നാലെയാണ് സനം ഫേയ്‌സ്ബുക്ക് ലൈവിട്ടത്. 

നേരത്തെ തര്‍ഷാനുമായി താന്‍ പ്രണയത്തിലാണെന്ന് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ സനവുമായുള്ള പ്രണയബന്ധം മറച്ചുവെക്കുകയാണ് തര്‍ഷാന്‍ ചെയ്തത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് താരം പ്രതികരിച്ചത്. ഷെറിന്റെയും തര്‍ഷാന്റെയും പ്രണയത്തില്‍ താന്‍ ഇപ്പോള്‍ വില്ലനായി മാറിയിരിക്കുകയാണെന്നും താന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ആളുകള്‍ പറയുന്നത് എന്നാണ് സനം പറഞ്ഞത്. 

'തര്‍ഷാന് പിന്തുണയുമായി എപ്പോഴും ഞാന്‍ കൂടെ ഉണ്ടായിരുന്നു. ഞാന്‍ താര്‍ഷന്റെ വിജയത്തിലേക്കുള്ള വഴിയില്‍ ഒരു തടസ്സമാണെന്ന് തിരിച്ചറിയുമ്പോള്‍ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. തര്‍ഷാന്‍ പുറത്ത് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാവുകയുള്ളൂ. ഷെറിന്റെയും തര്‍ഷാന്റെയും പ്രണയത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍ അവരെല്ലാം ഉന്നം വയ്ക്കുന്നത് എന്നെയാണ്. ഞാന്‍ ഇപ്പോള്‍ ഒരു വില്ലനായി മാറി. ആളുകള്‍ പറയുന്നത് ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ്. അത് അങ്ങനെ തന്നെയാകട്ടെ. ഞാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പോകുന്നു തര്‍ഷാന്‍. എന്നിരുന്നാലും ജീവിതകാലം മുഴുവന്‍ താങ്കളെ ഞാന്‍ പ്രണയിക്കും. അതില്‍ ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനാകില്ല'  സനം പറഞ്ഞു. 

ശ്രീലങ്കക്കാരനായ തര്‍ഷാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കാനായാണ് ഇന്ത്യയിലേക്ക് എത്തിയത്. കന്നട നടിയായ സനം ഷെട്ടി മലയാള സിനിമയിലും വേഷമിട്ടിട്ടുണ്ട്. സിനിമാ കമ്പനി എന്ന ചിത്രത്തില്‍ ദീപിക എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥാപാത്രത്തെ സനം അവതരിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com