'എഞ്ചിനീയറിങ് ഡ്രോപ്പൗട്ടാണ്, ഞാന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്'; തുറന്നു പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

താന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത് എന്നാണ് ധ്യാന്‍ പറയുന്നത്
'എഞ്ചിനീയറിങ് ഡ്രോപ്പൗട്ടാണ്, ഞാന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്'; തുറന്നു പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലവ് ആക്ഷന്‍ ഡ്രാമ മികച്ച വിജയം നേടി മുന്നേറുകയാണ്. അഭിനയത്തിലും തിരക്കഥയിലും കൈവെച്ചതിന് ശേഷമാണ് ധ്യാന്‍ സംവിധാനത്തിലേക്ക് കടക്കുന്നത്. അച്ഛന്റേയും ചേട്ടന്റേയും പോലെ എല്ലാ മേഖലയിലും വിജയക്കൊടി പാറിക്കുകയാണ് താരം. എന്നാല്‍ താന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത് എന്നാണ് ധ്യാന്‍ പറയുന്നത്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍. 

എന്‍ജിനീയറിങ് പാസാവാത്ത താന്‍ എങ്ങനെ സിനിമ പോലെ വിശാലമായ മേഖലയെ അതിജീവിക്കും എന്നായിരുന്നു ശ്രീനിവാസന്റെ സംശയം. അച്ഛന്‍ പറഞ്ഞിരുന്ന പല കാര്യങ്ങളും ലവ് ആക്ഷന്‍ ഡ്രാമയുടെ സംവിധായകനായപ്പോള്‍ മനസിലായി എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. 'നീ ഒരിക്കലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ എന്നോട് പറഞ്ഞത്. കാരണം ഞാന്‍ എഞ്ചിനീയറിംഗ് ഡ്രോപ്പൗട്ട് ആയിരുന്നു. എന്‍ജിനീയറിംഗ് കോഴ്‌സ് പാസാവാത്ത ഞാന്‍ എങ്ങനെ സിനിമ പോലെ വിശാലമായ ഒരു മേഖലയില്‍ അതിജീവിക്കും എന്നൊക്കെയാണ് അച്ഛന്‍ അന്ന് ചോദിച്ചത്' 

'അച്ഛന്റെ സമീപനം ഒരര്‍ഥത്തില്‍ ഗുണമാണ് ഉണ്ടാക്കിയത്. അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം വിടാതെ അവിടെത്തന്നെ കിടന്നു. പുള്ളി പണ്ട് പറഞ്ഞ ഒരുപാട് ബുദ്ധിമുട്ടുകള്‍ ലവ് ആക്ഷന്‍ ഡ്രാമ ചെയ്തപ്പോള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ആ ബുദ്ധിമുട്ടുകളൊക്കെ അറിയുന്നതുകൊണ്ടാവണം ഞങ്ങള്‍ സിനിമയിലേക്ക് എത്തുന്നത് അച്ഛന് വലിയ താല്‍പര്യമില്ലായിരുന്നത്. സിനിമ അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഞങ്ങള്‍ രണ്ടുപേരോടും അച്ഛന്‍ പണ്ട് സംസാരിച്ചിട്ടുള്ളത്. ബിടെക്ക് ഡ്രോപ്പൗട്ട് ആയപ്പോള്‍ പെട്ടിയും കിടക്കയുമെടുത്ത് വിട്ടോളാനാണ് അച്ഛന്‍ പറഞ്ഞത്' ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. 

നിവിന്‍ പോളി, നയന്‍താര, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഓണം റിലീസായാണ് തീയെറ്ററില്‍ എത്തിയത്. അജു വര്‍ഗീസാണ് ചിത്രം നിര്‍മിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com