വിവാഹമോചനത്തിന്റെ തലേ രാത്രിയില്‍ സംഭവിച്ചത്; തുറന്നുപറഞ്ഞ് മലൈക 

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് മലൈക
വിവാഹമോചനത്തിന്റെ തലേ രാത്രിയില്‍ സംഭവിച്ചത്; തുറന്നുപറഞ്ഞ് മലൈക 

2016ലാണ് നടി മലൈക അറോറയും നടന്‍ അര്‍ബ്ബാസ് ഖാനും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. 2017 മെയില്‍ അവര്‍ നിയമപരമായി വിവാഹമോചിതരുമായി. വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ തീരുമാനത്തേക്കുറിച്ച് ഇരുവരും അധികമൊന്നും പ്രതികരിച്ചിട്ടില്ല. എന്നാലിപ്പോള്‍ കരീനയുടെ റേഡിയോ ഷോയില്‍ പങ്കെടുത്ത മലൈക വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. 

വിവാഹമോചനത്തിന്റെ തലേ രാത്രിയില്‍ പോലും എടുത്ത തീരുമാനത്തെക്കുറിച്ച് വീണ്ടും ആലോചിക്കാനാണ് കുടുംബാംഗങ്ങള്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് മലൈക പറയുന്നു. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും ആദ്യത്തെ പ്രതികരണം 'ചെയ്യരുത്' എന്നായിരിക്കും. ഒരാളും ഇത്തരം ഒരു തീരുമാനവുമായി മുന്നോട്ടുപോകാന്‍ പ്രോത്സാഹനം തരില്ല. ഞാനും അതേ അവസ്ഥയിലൂടെയാണ് കടന്നുപോയത്, മലൈക പറഞ്ഞു.

ഞാന്‍ വിവാഹമോചനം നേടുന്നതിന്റെ തലേ രാത്രിയില്‍ പോലും എന്റെ കുടുംബം എനിക്കൊപ്പമിരുന്ന് തീരുമാനം ഉറപ്പാണോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ 100 ശതമാനം ഉറച്ചുനില്‍ക്കുന്നു എന്ന് ബോധ്യമായതോടെ അവര്‍ എനിക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. 

വിവാഹമോചനം എന്നത് ജീവിതത്തിലെ മറ്റ് തീരുമാനങ്ങള്‍ പോലെ എളുപ്പം എടുക്കാവുന്നതല്ലെന്നും മലൈക പറഞ്ഞു. പക്ഷെ മലൈകയ്ക്ക് തന്റെയും ചുറ്റുമുള്ളവരുടെയും സന്തോഷം പ്രധാനമായിരുന്നു. അര്‍ബ്ബാസുമൊന്നിച്ചിരുന്ന് എല്ലാ നല്ല വശങ്ങളും പാളിച്ചകളും ചര്‍ച്ചചെയ്തതിന് ശേഷമായിരുന്നു വേര്‍പിരിയല്‍ തീരുമാനം എന്നും മലൈക പറഞ്ഞു. 

ഇരുവരും സന്തോഷമില്ലാതെ  ഒന്നിച്ച് മുന്നോട്ട് പോകുന്നതിനേക്കാള്‍ നല്ലത് രണ്ടായി നിന്ന് നല്ല മനുഷ്യരായി ജീവിക്കുന്നതാണെന്ന് കരുതി. എന്റെ മകന്‍ കൂടുതല്‍ സന്തോഷമുള്ള ഒരു അന്തരീക്ഷത്തില്‍ ആയിരിക്കുന്നത് എനിക്ക് കാണാം. ഞങ്ങള്‍ ഒന്നിച്ചായിരുന്നതിനേക്കാള്‍ സന്തോഷത്തിലാണ് ഇപ്പോഴെന്ന് അവനറിയാം. ഒരു ദിവസം അവന്‍ എന്നോട് പറഞ്ഞു, അമ്മ ഇങ്ങനെ ചിരിച്ച സന്തോഷിക്കുന്നത് കാണാന്‍ നല്ലതാണെന്ന്, മലൈക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com