'നീ എന്തൊരു അമ്മയാണ്, മക്കൾക്ക് പഴങ്കഞ്ഞി കൊടുത്തപ്പോഴും മലയാളം പഠിപ്പിച്ചപ്പോഴും കേട്ടത്'; കുറിപ്പുമായി സാന്ദ്ര തോമസ്

തന്റെ മക്കൾ പ്രകൃതിയെ അറിഞ്ഞും മനുഷ്യനെ സ്നേഹിച്ചും സ്വയംപര്യാപ്തരായി വളരണമെന്നാണ് സാന്ദ്രയുടെ ആ​ഗ്രഹം
'നീ എന്തൊരു അമ്മയാണ്, മക്കൾക്ക് പഴങ്കഞ്ഞി കൊടുത്തപ്പോഴും മലയാളം പഠിപ്പിച്ചപ്പോഴും കേട്ടത്'; കുറിപ്പുമായി സാന്ദ്ര തോമസ്

ന്റെ മക്കൾ ഏറ്റവും മികച്ചത് നൽകി വളർത്തണം എന്ന് ആ​ഗ്രഹിക്കുന്നവരാണ് ഭൂരിഭാ​ഗം മാതാപിതാക്കളും. ചെളിതൊടീക്കാതെ, മഴ കൊള്ളിക്കാതെ, മലയാളം പഠിപ്പിക്കാതെ തന്റെ മക്കളെ വളർത്താനാണ് അവർ ആ​ഗ്രഹിക്കുന്നത്. എന്നാൽ നിർമാതാവും നടിയുമായ സാന്ദ്ര തോമസ് അക്കാര്യത്തിൽ വേറെ ലെവലാണ്. തന്റെ മക്കൾ പ്രകൃതിയെ അറിഞ്ഞും മനുഷ്യനെ സ്നേഹിച്ചും സ്വയംപര്യാപ്തരായി വളരണമെന്നാണ് സാന്ദ്രയുടെ ആ​ഗ്രഹം. തന്റെ മക്കളെ മഴ നനയിച്ചപ്പോഴും ചെളിയിൽ ഇറക്കിയപ്പോഴും പഴങ്കഞ്ഞി കൊടുത്തപ്പോഴുമൊക്കെ നീഎന്തൊരു അമ്മയാണ് എന്ന് പറഞ്ഞ് പലരും കുറ്റപ്പെടുത്തി എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സാന്ദ്ര പറയുന്നത്.

സാന്ദ്ര തോമസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

നീ എന്തൊരു അമ്മയാണ് !!!

എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു. ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ.

ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്.  

ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്.  

ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും  പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.

ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്.

ഞാൻ  അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് alphabets പറഞ്ഞു കൊടുക്കു എന്ന്.

ഞാൻ അവർക്കു അഹം ബ്രഹ്‌മാസ്‌മി  എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്. ഇപ്പോൾ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്.

എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്.  എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി  വളർന്നു വരേണ്ട കുട്ടികളെയാണ്.  ശുഭം !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com