'വിമാനാപകടമുണ്ടായത് ചില രാഷ്ട്രീയക്കാർ മുൻപ് കാണിച്ച വാശി കാരണം'; കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

'വിമാനാപകടമുണ്ടായത് ചില രാഷ്ട്രീയക്കാർ മുൻപ് കാണിച്ച വാശി കാരണം'; കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം ഭൂമി ഏറ്റെടുക്കാതെതന്നെ വിമാനത്താവളം വലിയ വിമാനങ്ങൾക്കായി തുറന്നു കൊടുക്കുകയായിരുന്നു

രിപ്പൂരിൽ വിമാനാപകടം ഉണ്ടാവാനുണ്ടായ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുകയാണ്. ഇതിനോടകം പല വിലയിരുത്തലുകളും ഈ വിഷയത്തിൽ വന്നുകഴിഞ്ഞു. ചില രാഷ്ട്രീയക്കാർ മുൻപ് കാണിച്ച വാശിയാണ് അപകടമുണ്ടാകാനുള്ള പ്രധാനകാരണം എന്നു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. 2015 ൽ താൽക്കാലികമായി വികസനത്തിനായി വിമാനത്താവളം അടച്ചു.  485 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്താലേ , വലിയ വിമാനങ്ങൾ ഇനി ഇറക്കൂ എന്ന് അധികാരികൾ തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം ഭൂമി ഏറ്റെടുക്കാതെതന്നെ വിമാനത്താവളം വലിയ വിമാനങ്ങൾക്കായി തുറന്നു കൊടുക്കുകയായിരുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാർ അനാവശ്യമായ് ഓരോ സമരങ്ങൾ ഉണ്ടാക്കുമ്പോൾ ഉദ്യോഗസ്ഥ൯മാരുടെ ബുദ്ധിമുട്ടുകളും, സാങ്കേതികമായ വിഷയങ്ങളും കുറച്ചെങ്കിലും പഠിച്ച് മാത്രം എല്ലാത്തിലും ഇടപെടാൻ പാടൊള്ളുവെന്നും സന്തോൽ് കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

‘‘പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കഴിഞ്ഞ ദിവസം കരിപ്പൂരിൽ ഉണ്ടായ വിമാന ദുരന്തത്തിന്റെ മറുവശം ഞാൻ പരിശോധിച്ചപ്പോൾ മനസ്സിലായ കാര്യങ്ങൾ ചുവടെ ചേ൪ക്കുന്നു. ഈ വിഷയത്തിൽ Directorate General of Civil Aviation (DGCA) , Airport Authority of India (AAI) യുടെയും ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നതാണ് സത്യം. ചില രാഷ്ട്രീയക്കാർ മുമ്പ് കാണിച്ച വാശിയാണ് പ്രധാന കാരണം.

2015 ൽ താൽക്കാലികമായി വികസനത്തിനായ് വലിയ വിമാനങ്ങൾ ഇറക്കാതെ അടച്ചതാണല്ലോ. 485 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്താലേ , വലിയ വിമാനങ്ങൾ ഇനി ഇറക്കൂ എന്ന് അധികാരികൾ തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്ക൪ ഏറ്റെടുക്കാതെ 2018 ൽ വലിയ വിമാനം ഇറക്കേണ്ടി വന്നു.

റൺവേ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താം എന്നുമായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.
സ്ഥലപരിമിതി, ടേബിൾ ടോപ്പ്, കാലാവസ്ഥ, റൺവേയുടെയും റിസയുടെയും വലുപ്പക്കുറവ് തുടങ്ങിയവയായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. 485 ഏക്കർ ഭൂമി കൂടി ഏറ്റെടുത്താലേ വലിയ വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിക്കൂ എന്നും ഡി.ജി.സി.എയും എയർപോർട്ട് അതോറിറ്റിയും നിലപാട് സ്വീകരിച്ചു.

എന്നാൽ രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരം വലിയ വിമാനങ്ങൾക്ക് കരിപ്പൂർ യോഗ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയക്കാരും മറ്റുള്ളവരും സമരം ചെയ്തു. സർക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയർപോർട്ട് അതോറിറ്റിയെയും സമീപിച്ചു. നി൪ബന്ധിച്ചു.

രാഷ്ട്രീയക്കാരുടെ പരാതിയും, പ്രക്ഷോഭങ്ങളും ശക്തമായപ്പോൾ ഒടുവിൽ ഗതികേട് കൊണ്ട് 2018 ൽ അനുമതി നൽകി. അത് ഇപ്പോൾ ഇങ്ങനേയും ആയ്.

വലിയ വിമാനങ്ങളുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് 2019 ൽ Directorate General of Civil Aviation അവരുടെ റിപ്പോ൪ട്ട് പ്രകാരം കരിപ്പൂരിന് ഈ വിഷയത്തിൽ കാരണം കാണിക്കൽ നോട്ടീസ് (Show cause notice) നല്കുകയും ചെയ്തിരുന്നു. (DGCA Adult Report 2019)

ഒരു സീനിയ൪ പൈലറ്റ് Anand Mohan Raj ji കരിപ്പൂരിലെ വിമാന ലാൻഡിങ്ങിനെ കുറിച്ച് സ്വന്തം അനുഭവം പറഞ്ഞത്.."ഇവിടുത്തെ വിമാന ലാൻഡിങ് വളരെ വെല്ലുവിളി നിറഞ്ഞതാണ്, കൂടാതെ ലൈറ്റിങ് സിസ്റ്റവും വളരെ അബദ്ധമാണ് എന്നാണ്. 2017 ആഗസ്റ്റിൽ ഒരു സ്പൈസ് ജെറ്റ് വിമാനം സ്കിഡ് ആയതും കൂട്ടി വായിക്കണം.. അന്ന് 68 യാത്രക്കാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.

(വാൽകഷ്ണം...ഒരു പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാർ അനാവശ്യമായ് ഓരോ സമരങ്ങൾ ഉണ്ടാക്കുമ്പോൾ ഇനിയെങ്കിലും ഉദ്യോഗസ്ഥ൯മാരുടെ ബുദ്ധിമുട്ടുകളും, സാങ്കേതികമായ വിഷയങ്ങളും കുറച്ചെങ്കിലും പഠിച്ച് മാത്രം എല്ലാത്തിലും ഇടപെടുക. ഇനിയെങ്കിലും 484 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂരിൽ വലിയ വിമാനങ്ങള് ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുവാൻ എല്ലാവരും സഹകരിക്കുക.

ഈ അഭിപ്രായങ്ങൾ തീ൪ത്തും വ്യക്തിപരമാണേ..)

(പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)’’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com