ഒരു ജിന്നായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ ചാർളിക്ക് ഇന്ന് അഞ്ച് വയസു തികയുകയാണ്. സ്പെഷ്യൽ ഡേയിൽ ചാർളിയുടെ എഴുത്തുകാരൻ പങ്കുവെച്ച കുറിപ്പാണ് ആരാധകരുടെ മനം കവരുന്നത്. ആദ്യമായി ചാർളിയെക്കുറിച്ച് എഴുതിയ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആർ.
2013 ൽ മദ്രാസിലെ ഒരു കഫേയിൽ ഇരുന്ന് ചാർലിയെക്കുറിച്ച് ആദ്യമെഴുതിയ വരികൾ. എന്ന അടിക്കുറിപ്പിലാണ് ഒരു പേപ്പറിലെ എഴുത്ത് അദ്ദേഹം പങ്കുവെച്ചത്. അയാൾ കാറ്റിനെപ്പോലെ, ജാതിയോ മതമോ അല്ലാത്ത ആൾ, ലോകത്തോട് മുഴുവൻ പ്രണയം, വേണമെങ്കിൽ ഒരു ജിന്ന് എന്നുവിളിക്കാം.- ഉണ്ണി എഴുതി. ‘5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം അവന്‍ ജനിച്ചു. ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ.’ എന്നും ഉണ്ണി ആറിന്റെ മറ്റൊരു പോസ്റ്റില്‍ പറയുന്നു.
ദുൽഖർ സൽമാനെയും പാർവതിയേയും പ്രധാനകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. അതു കൂടാതെ യുവാക്കൾക്കിടയിൽ വലിയ സ്വാദീനം സൃഷ്ടിക്കാനും ദുൽഖറിന്റെ ചാർലിക്കായി. വേഷവും യാത്രകളും ലുക്കുമെല്ലാം ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
അതുപോലെ പാർവതിയുടെ ടെസയും ആരാധകരുടെ മനം കവർന്നു. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും ജോമോന്‍ ടി ജോണിന്റെ ക്യാമറയും ജയശ്രീ ലക്ഷ്മിനാരായണന്റെ ആര്‍ട്ട് വര്‍ക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ