'ജബ് വീ മെറ്റിനിടെ ഷാഹിദുമായി വേര്‍പിരിഞ്ഞു, അങ്ങനെ എന്റെ സ്വപ്‌നത്തിലെ ആളെ കണ്ടെത്തി'; തുറന്നു പറഞ്ഞ് കരീന

ഇരുവരുടേയും കരിയര്‍ തന്നെ മാറ്റിമറിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഇവര്‍ വേര്‍പിരിയുകയായിരുന്നു
'ജബ് വീ മെറ്റിനിടെ ഷാഹിദുമായി വേര്‍പിരിഞ്ഞു, അങ്ങനെ എന്റെ സ്വപ്‌നത്തിലെ ആളെ കണ്ടെത്തി'; തുറന്നു പറഞ്ഞ് കരീന

രുകാലത്തെ ബോളിവുഡിലെ ഇഷ്ടപ്രണയജോഡികളായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും. വിവാഹം വരെ എത്തി നിന്ന ഇരുവരുടേയും ബന്ധം പലകാരണങ്ങള്‍ കൊണ്ടും തകരുകയായിരുന്നു. ഒന്നിച്ച് അഭിനയിച്ച ഫിദയിലൂടെയാണ് ഇവര്‍ ഒരുമിക്കുന്നത്. തുടര്‍ന്ന് മൂന്നു വര്‍ഷം  പ്രണയിച്ചു. അതിന് ശേഷമാണ് ജബ് വി മെറ്റില്‍ അഭിനയിക്കുന്നത്. ഇരുവരുടേയും കരിയര്‍ തന്നെ മാറ്റിമറിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഇവര്‍ വേര്‍പിരിയുകയായിരുന്നു. 

തുടര്‍ന്ന് കരീന സെയ്ഫ് അലി ഖാനുമായി പ്രണയത്തിലായി. 2012ല്‍ ഇരുവരുടേയും വിവാഹവും കഴിഞ്ഞു. ഷാഹിദും മിറ രജ്പുത്തിനെ വിവാഹം ചെയ്തു. ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാഹിദുമായുള്ള പ്രണയത്തെക്കുറിച്ചും പ്രണയത്തകര്‍ച്ചയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് കരീന. ഫിലിം കമ്പാനിയന്‍ ഇന്റര്‍വ്യൂയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ജബ് വീ മെറ്റിന്റേയും തഷാനിന്റേയും ചിത്രീകരണത്തിനിടെ തങ്ങളുടെ ജീവിതത്തില്‍ നിരവധികാര്യങ്ങള്‍ സംഭവിച്ചു എന്നാണ് കരീന പറയുന്നത്. 

''ജബ് വി മെറ്റിലെ ഗീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞ് എനിക്ക് പിന്തുണ നല്‍കിയത് ഷാഹിദാണ്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിധി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു. ആ സിനിമയ്ക്കിടെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ജബ് വി മെറ്റില്‍ അഭിനയിക്കുന്നതിനിടെ ഞാന്‍ തഷാനിലും ജോലി ചെയ്തിരുന്നു. അതിനിടെ സെയ്ഫ് അലി ഖാനുമായി അടുത്തു. അങ്ങനെ എന്റെ സ്വപ്‌നത്തിലെ ആളെ കണ്ടെത്തി.വിവാഹം ചെയ്തു.   ജബ് വി മെറ്റ് എന്റെ കരിയര്‍ മാറ്റി മറിച്ചു, തഷാന്‍ എന്റെ ജീവിതവും'' കരീന പറഞ്ഞു. 

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2012 ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. 2016 ല്‍ ഇരുവരുടേയും ജീവിതത്തില്‍ തൈമൂര്‍ എന്ന മകനും എത്തി. 2015 ല്‍ വിവാഹിതനായ ഷാഹിദിന് രണ്ട് മക്കളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com