ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്നിരുന്ന നടി ചാർമിള സഹായിക്കാനാരുമില്ലാതെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. അസ്ഥിരോഗത്തെ തുടർന്നാണ് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചാർമിളയെ പ്രവേശിപ്പിച്ചത്. എന്നാൽ അവരുടെ കയ്യിൽ പണമില്ലെന്നും സഹായിക്കാൻ കൂടെ ആരുമില്ലെന്നുമാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
45 കാരിയായ നടി ചെന്നൈയിലാണ് താമസം. താരം സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പത്ത് വയസുകാരൻ മകനും പ്രായമായ അമ്മയ്ക്കുമൊപ്പം ഒറ്റമുറിവീട്ടിലാണ് താമസം എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. സിനിമയിൽ അവസരം തന്നു സഹായിക്കണം എന്ന് ചാർമിള അഭ്യർത്ഥിച്ചതോടെ കുറച്ചു സിനിമകളിലേക്ക് താരത്തെ വിളിച്ചിരുന്നു. ദുൽഖർ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാർമിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. തമിഴിൽ ഇവന്‍ വേറ മാദിരി, ജീനിയസ് എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു.
മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ചാര്‍മിള. 2006 ല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രാജേഷുമായി ചാര്‍മിള വിവാഹിതയായി. എന്നാല്‍ 2014ല്‍ വിവാഹമോചനം നേടി. തുടര്‍ന്ന് നടന്‍ കിഷോര്‍ സത്യയുമായി രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും ഈ ബന്ധവും അധിക നാള്‍ നീണ്ടുനിന്നില്ല. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ