'മാമാങ്കം കണ്ട് ലാലേട്ടന്‍ എന്നെ റാമിലേക്ക് നിര്‍ദേശിച്ചു'; പ്രാചി ഇനി മോഹന്‍ലാലിന്റെ നായിക? കുറിപ്പുമായി താരം

മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിക്കുന്ന റാമിലേക്ക് തന്നെ മോഹന്‍ലാല്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് പ്രാചി പറയുന്നത്
'മാമാങ്കം കണ്ട് ലാലേട്ടന്‍ എന്നെ റാമിലേക്ക് നിര്‍ദേശിച്ചു'; പ്രാചി ഇനി മോഹന്‍ലാലിന്റെ നായിക? കുറിപ്പുമായി താരം

മാമാങ്കത്തിലൂടെ ആരാധക ശ്രദ്ധ നേടിയ നടിയാണ് പ്രാചി തെഹ്ലാന്‍. മമ്മൂട്ടിയ്‌ക്കൊപ്പം ബിഗ് ബജറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം. ആരും കൊതിക്കുന്ന തുടക്കത്തിന് ശേഷം രണ്ടാം ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രാചി. മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുമെന്ന് സൂചന നല്‍കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിക്കുന്ന റാമിലേക്ക് തന്നെ മോഹന്‍ലാല്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് പ്രാചി പറയുന്നത്. എന്നാല്‍ റാമില്‍ അഭിനയിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും തിരക്കഥ വായിച്ച ശേഷമേ ഉറപ്പിക്കൂവെന്നും താരം വ്യക്തമാക്കി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും പ്രാചി പങ്കുവെച്ചിട്ടുണ്ട്. എന്തായാലും പ്രാചിയ്ക്ക് ആശംസകളുമായി ആരാധകരും എത്തി. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും ഒരുമിക്കുന്ന ചിത്രമാണ് റാം. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

പ്രാചിയുടെ കുറിപ്പ് ഇങ്ങനെ

എന്റെ അവസാന ശ്വാസം വരെ ഓര്‍ത്തുവെക്കുന്ന നിമിഷം. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ജിനെ കണ്ടുമുട്ടി. ലാലേട്ടന്‍. ഈര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും. ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. മാമാങ്കം കണ്ടിരുന്നുവെന്നും എന്റെ പേര് 'റാം' എന്ന സിനിമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു. റാം സിനിമയില്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്നവരോടായി...ഇതുവരെ ഞാന്‍ തീരുമാനിച്ചിട്ടില്ല. തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇതൊരു സ്‌നേഹം നിറഞ്ഞ മികച്ച ടീമാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com