'എന്തുകൊണ്ടാണ് വണ്ണം വെക്കുന്നതെന്ന് ആരും എന്നോട് ചോദിക്കുന്നില്ല, ഇതിന്റെ പേരിൽ നിലവിളിക്കാനും ബഹളംവെക്കാനുമില്ല'; നിത്യ മേനോൻ

'നമ്മളെ പരിഹസിക്കുന്നത്‌ എല്ലായ്‌പ്പോഴും നമ്മളേക്കാൾ കുറവുള്ള ആളുകളാണ്. മികച്ചു നിൽക്കുന്നവർ അല്ലെങ്കിൽ നമ്മളേക്കാളേറെ ചെയ്യുന്നവർ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമർശിക്കാനോ നിൽക്കില്ല'
'എന്തുകൊണ്ടാണ് വണ്ണം വെക്കുന്നതെന്ന് ആരും എന്നോട് ചോദിക്കുന്നില്ല, ഇതിന്റെ പേരിൽ നിലവിളിക്കാനും ബഹളംവെക്കാനുമില്ല'; നിത്യ മേനോൻ

ലയാളവും തമിഴും കീഴടക്കി ബോളിവുഡിൽ എത്തി നിൽക്കുകയാണ് നിത്യ മേനോൻ. ഇതിനോടകം മികവുറ്റ നിരവധി വേഷങ്ങളാണ് താരം ചെയ്തത്. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും ശരീര ഭാരത്തിന്റെ പേരിൽ രൂക്ഷമായ ബോഡിഷെയ്മിങ്ങിന് താരം ഇരയാവുന്നുണ്ട്. എന്നാൽ തനിക്കെതിരെയുള്ള പരിഹാസങ്ങളെ ​ഗൗനിക്കാറില്ല എന്നാണ് നിത്യ മേനോൻ പറയുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

'പരിഹാസങ്ങൾ എല്ലാവരേയും ബാധിക്കും, അത് ഉറപ്പാണ്. എന്നാൽ നമ്മളെ പരിഹസിക്കുന്നത്‌ എല്ലായ്‌പ്പോഴും നമ്മളേക്കാൾ കുറവുള്ള ആളുകളാണ്. മികച്ചു നിൽക്കുന്നവർ അല്ലെങ്കിൽ നമ്മളേക്കാളേറെ ചെയ്യുന്നവർ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമർശിക്കാനോ നിൽക്കില്ലെന്നു മനസിലായി. ഇതോടെ നമ്മൾ വിജയികളാണ്. എന്തുകൊണ്ടാണ് ഭാരം വയ്ക്കുന്നതെന്ന് ആരും ചോദിക്കുന്നില്ല; അവർ അനുമാനിക്കുന്നു. ഇതിന് നിരവധി ചോദ്യങ്ങളുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നതെങ്കിലോ? അങ്ങനെ ഒരുപാട്...  അവർ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങൾ ഉണ്ട്.'- നിത്യ പറഞ്ഞു.

'അതെല്ലാം വളരെ ചെറിയ കാര്യങ്ങളാണ്. ഇതിനെക്കുറിച്ചോർത്ത് ബഹളം വയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി  പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു''- നിത്യ പറഞ്ഞു.

ബോളിവുഡിൽ തിരക്കുള്ള താരമായി മാറുകയാണ് നിത്യ. മിഷൻ മം​ഗളിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ അഭിഷേക് ബച്ചന്റെ നായികയായി വെബ് സീരീസിൽ അഭിനയിക്കുകയാണ്. ബ്രീത്ത് ഇൻടു ദി ഷാഡോ എന്ന സീരീസ് റിലീസിന് ഒരുങ്ങുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com