ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാനടി വിജയ ലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഗുളിക കഴിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ തുടർന്നാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജീവനൊടുക്കുകയാണെന്ന് അറിയിച്ച് ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു നടിയുടെ ആത്മഹത്യാ ശ്രമം.
നാം തമിഴർ പാർട്ടി നേതാവ് സീമാൻ, പാണങ്കാട്ട് പാടൈയുടെ ഹരി നാടാർ എന്നിവരുടെ അനുയായികൾ തന്നെ നിരന്തരം അപമാനിക്കുന്നതായി വിജയ ലക്ഷ്മി പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു. ഇതെന്റെ അവസാന വിഡിയോ ആണെന്ന് പറയുന്ന നടി, കഴിഞ്ഞ നാലുമാസമായി കടുത്ത അധിക്ഷേപത്തിനാണ് ഇരയായതെന്നും നടി വെളിപ്പെടുത്തുന്നു.
കുടുംബത്തെയോർത്താണ് സീമാനും പാർട്ടി അണികളും നടത്തുന്ന അപമാനത്തിലും പിടിച്ചു നിന്നതും, ഇനിയും താങ്ങാനാകുന്നില്ലെന്നും നടി വീഡിയോയിൽ പറയുന്നു. ഞാൻ രക്തസമ്മർദ്ദത്തിെൻറ ഗുളിക കഴിച്ചു. അൽപസമയത്തിന് ശേഷം രക്തസമ്മർദം കുറയുമെന്നും താൻ മരിക്കുമെന്നും അവർ പറഞ്ഞു. വിജയ് നായകനായ ഫ്രണ്ട്സ്, ബോസ് എങ്കിറെ ഭാസ്കരൻ തുടങ്ങിയവ വിജയലക്ഷ്മിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. മലയാളത്തിൽ മോഹൻലാലിനൊപ്പം ദേവദൂതൻ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ