ചക്ക ഇടാൻ കയറി ഷാജി പാപ്പൻ നടുവും തല്ലി വീണു, ജോൺ ഡോൺബോസ്കോയ്ക്ക് കൊറോണ; വൈറലായി ജയസൂര്യയുടെ വിഡിയോ

ചക്ക ഇടാൻ കയറി ഷാജി പാപ്പൻ നടുവും തല്ലി വീണു, ജോൺ ഡോൺബോസ്കോയ്ക്ക് കൊറോണ; വൈറലായി ജയസൂര്യയുടെ വിഡിയോ

കഥാപാത്രങ്ങളുടെ ലോക്ക്ഡൗൺ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം

സിനിമയിലൂടെ നമ്മുടെ മനസിൽ ഇടംനേടിയ കഥാപാത്രങ്ങളെല്ലാ‌ം ഈ ലോക്ക്ഡൗൺ കാലത്ത് എന്തുചെയ്യുകയാവും? തന്റെ കഥാപാത്രങ്ങളെല്ലാം ഇപ്പോൾ എവിടെയാണെന്ന് ജയസൂര്യയ്ക്ക് അറിയാം. കഥാപാത്രങ്ങളുടെ ലോക്ക്ഡൗൺ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം ഷാജി പാപ്പനും ജോയ് താക്കോൽക്കാരനുമെല്ലാം എന്തു ചെയ്യുകയാണെന്ന് പറഞ്ഞത്. 

‘ഞാൻ ചെയ്ത ചില കഥാപാത്രങ്ങൾ ഈ കൊറോണ കാലത്ത് ഇപ്പോ എന്ത് ചെയ്യായിരിക്കും ?? ചുമ്മാ ഒരു കൗതുകം .. നോക്കാല്ലേ.’- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവെച്ചത്. താരം തന്നെയാണ് വിഡിയോയ്ക്ക് ശബ്ദം നൽകിയത്. വിഡിയോയുടെ എഡിറ്റിങ് മകൻ അദ്വൈതും. രസകരമായിട്ടാണ് കഥാപാത്രങ്ങളെക്കുറിച്ച് താരം പറയുന്നത്. 

കൊറോണക്കാലത്ത് അമ്മച്ചിയുടെ അതിയായ നിർബന്ധം കാരണം പെണ്ണുകാണാൻ പോകാനിരുന്ന ഷാജി പാപ്പൻ അതിനിടെയാണ് പ്ലാവിൽ ചക്കയിടാൻ കേറി നടുവും തല്ലി വീണു എന്നാണ് പറയുന്നത്. കൂടാതെ അക്ബര്‍ വയ്യാത്ത കാലും വെച്ച് ബാക്കി രണ്ടെണ്ണത്തിനേയും കൂട്ടി കുപ്പി വാങ്ങാന്‍ പോയി. ഇപ്പോ പൊലീസ് സ്റ്റേഷനിലാണ്. 

ആനപ്പിണ്ടത്തിൽ കുറച്ച് കൽക്കണ്ടവും തേനുമൊക്കെ ചേർത്ത് കൊറോണയ്ക്കുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ച് അതൊന്ന് വിപണിയിലേയ്ക്ക് എത്തിക്കാൻ കഴിയാതെ മന്ത്രിമാരെയൊക്കെ പാഠം പഠിപ്പിക്കാൻ ഓൺലൈൻ വഴി നിരാഹാരം തുടങ്ങാനുള്ള പദ്ധതിയിലാണ് ജോയ് താക്കോൽക്കാരൻ. കണ്ടവരുടെ കണ്ണിൽ നോക്കി കൊറോണ കണ്ടുപിടിക്കുന്ന ജോൺ ഡോൺബോസ്കോ കൊറോണ പിടിച്ച് ക്വാറിന്റിനിലാണ്. 

ബാങ്കിലെ തിരക്കും ഇന്‍സ്പറേഷന്‍ ടോക്കുമായി സുധി തിരക്കിലാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി രഞ്ജിത്ത് ശങ്കറിന്റെ വിളിയും എത്തിയിട്ടുണ്ട്.  സ്റ്റീഫന്‍ ലൂയിസ് മഴയും കണ്ട് ജോണിനോട് സംസാരിച്ചു കിടക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങുന്നവരെ ഉപദേശിച്ചും ശകാരിച്ചും തിരക്കിലാണ് മേരിക്കുട്ടി. മന്ത്രിയുടെ ഓഫിസില്‍ നിന്ന് പ്രമോഷന്‍ ഓര്‍ഡറും വരുന്നുണ്ട്. അബ്ദുവിനെക്കുറിച്ച് ജയസൂര്യയ്ക്ക് പറയാനുള്ളത് ഒരു പോസ്റ്റ് കഥയാണ്. ഇതെല്ലാം കണ്ട് മുകളില്‍ ഇരിക്കുകയാണ് വിപി സത്യനും അന്‍ഗൂര്‍ റാവുത്തറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com