കയ്യിൽ പൈസയില്ലായിരുന്നിട്ടും വിദ്യാർത്ഥികൾക്ക് ടിവി വാങ്ങി നല്‍കി സുബീഷ്; പണം ചോദിച്ച് ആരും വിളിക്കരുതെന്ന് താരം

ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ചിലേക്കാണ് താരം ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനൊപ്പം ചേർന്ന് ടിവി സംഭാവന ചെയ്തത്
കയ്യിൽ പൈസയില്ലായിരുന്നിട്ടും വിദ്യാർത്ഥികൾക്ക് ടിവി വാങ്ങി നല്‍കി സുബീഷ്; പണം ചോദിച്ച് ആരും വിളിക്കരുതെന്ന് താരം

ൺലൈൻ പഠനം നടത്താൻ കഴിയാത്ത കുട്ടികൾക്ക് സഹായവുമായി നിരവധി സിനിമ താരങ്ങളാണ് രം​ഗത്തെത്തിയത്. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് നടൻ സുബീഷ്. തന്റെ കൈയിൽ പണമില്ലാതിരുന്നിട്ടും സുഹൃത്തിന്റെ സഹോയത്തോടെ വിദ്യാർത്ഥികൾക്ക് ടിവി എത്തിച്ചു നൽകിയിരിക്കുകയാണ് താരം. ഞാൻ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് വിളിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് താരം സഹായത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ചിലേക്കാണ് താരം ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനൊപ്പം ചേർന്ന് ടിവി സംഭാവന ചെയ്തത്.

സുബീഷിന്റെ കുറിപ്പ് വായിക്കാം

‘ഞാൻ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്. പ്രവാസിയായ അച്ഛന്റെ പൈസ മാറാൻ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂർ ടൗണിൽ വരുമ്പോൾ‌ മസാല ദോശയോ അല്ലെങ്കിൽ പൊറോട്ടയോ ബീഫോ കഴിക്കുന്നതായിരുന്നു എന്റെ ജീവിതത്തിൽ ഒരു കാലത്തെ ഏറ്റവും വലിയ ആർഭാടം. ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളിൽ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികൾ ഞാൻ ബീഫും പൊറോട്ടയും കഴിക്കുന്നത് കഴിക്കുന്ന നോക്കി ഇരുന്നിട്ടുണ്ട്. തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്. മുതിർന്നപ്പോൾ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്. എന്നെക്കൊണ്ട് നടത്താവുന്ന രീതിയിൽ ഞാൻ ചെയ്യാറുമുണ്ട്. സമൂഹത്തിൽ എല്ലാവരും ഒരേ അവസ്ഥയിൽ ജീവിക്കണം എന്നു ചിന്തിക്കുന ഒരാളാണ് ഞാൻ. അതാണ് ടിവിയില്ലാതെ ടാബ് ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ കയ്യിൽ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി  DYFI TV ചലഞ്ചിന്റെ ഭാഗമായി ഒരു ടിവി  നൽകാൻ തീരുമാനിച്ചതു. അതു ഇന്ന് DYFI യെ ഏൽപ്പിച്ചു. അവർ അതു  അർഹതയുള്ള കൈകളിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടിവിയില്ലാതെ തന്റെ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ ദേവികയ്ക്ക് ആദരാഞ്ജലികൾ.’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com