'വറ്റിപ്പോകുന്ന കണ്ണീരും അന്ത്യമില്ലാത്ത സ്വപ്നങ്ങളും'; അവസാനമായി സുശാന്ത് എഴുതിയത് അമ്മയെക്കുറിച്ച്

എന്നിട്ടും ആ സ്വപ്നങ്ങളും ജീവിതവുമെല്ലാം ബാക്കിയാക്കിയാണ് സുശാന്ത് വിടപറഞ്ഞത്
'വറ്റിപ്പോകുന്ന കണ്ണീരും അന്ത്യമില്ലാത്ത സ്വപ്നങ്ങളും'; അവസാനമായി സുശാന്ത് എഴുതിയത് അമ്മയെക്കുറിച്ച്

'മങ്ങിയ ഭൂതകാലത്തിന്റെ കണ്ണീർതുള്ളികൾ വറ്റിപോകുന്നു
അവസാനിക്കാത്ത സ്വപ്‌നങ്ങൾ ഒരു പുഞ്ചിരി വരഞ്ഞിടുന്നു
രണ്ടിനുമിടയിൽ ക്ഷണികമായ ജീവിതം സന്ധിക്കായി ശ്രമിക്കുന്നു'- അമ്മയുടെ ചിത്രത്തിനൊപ്പം തന്റെ ചിത്രവും ചേർത്തുവെച്ച് സുശാന്ത് കുറിച്ചു. എന്നാൽ ഇത് വായിച്ചപ്പോഴൊന്നും ആരാധകർ ചിന്തിച്ചിരിക്കില്ല തങ്ങളുടെ ഇഷ്ടതാരത്തിന്റെ അവസാന കുറിപ്പായിരിക്കും ഇതെന്ന്.

ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്ത് അവസാനമായി സോഷ്യൽ മീഡിയയിൽ കുറിച്ചത് അമ്മയെക്കുറിച്ചായിരുന്നു. താൻ കടന്നുപോയ ഭൂതകാലവും അവസാനിക്കാത്ത സ്വപ്നങ്ങളുമെല്ലാം ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നിട്ടും ആ സ്വപ്നങ്ങളും ജീവിതവുമെല്ലാം ബാക്കിയാക്കിയാണ് സുശാന്ത് വിടപറഞ്ഞത്.

ജൂൺ മൂന്നിനാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അന്ന് അമ്മയുടെ സ്നേഹത്താൽ നിറഞ്ഞ താരത്തിന്റെ കമന്റ് ബോക്സിൽ ഇന്ന് വരുന്നത് ആദരാഞ്ജലികളാണ്. താരത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. എന്തിനാണ് ഇത് ചെയ്തത് എന്നാണ് അവർ ചോദിക്കുന്നത്.  2002 ലാണ് സുശാന്തിന്റെ അമ്മ മരിക്കുന്നത്. ഇത് വലിയ ആഘാതമാണ് താരത്തിന്റെ ജീവിതത്തിലുണ്ടാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com