ആ കിലുക്കാം പെട്ടി വിളി മറക്കാനാവില്ല സച്ചിയേട്ടാ, എന്നുമെന്നെ കുഞ്ഞനുജത്തിയായി കണ്ടു; മിയ

കരിയറിന്റെ ആദ്യം മുതല്‍ അവസാന സിനിമ വരെ അദ്ദേഹത്തിന്റെ അനുഗ്രഹം എന്നോടൊപ്പമുണ്ടായിരുന്നു എന്നുമാണ് മിയ കുറിക്കുന്നത്
ആ കിലുക്കാം പെട്ടി വിളി മറക്കാനാവില്ല സച്ചിയേട്ടാ, എന്നുമെന്നെ കുഞ്ഞനുജത്തിയായി കണ്ടു; മിയ

സിനിമയുടെ അകത്തും പുറത്തും നിരവധി സുഹൃത്തുക്കളുണ്ടായിരുന്ന വ്യക്തിയാണ് സച്ചി. അതിനാൽ അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് ഏൽപ്പിച്ച് മുറിവ് ചെറുതല്ല. ഇപ്പോൾ തന്റെ പ്രിയ സച്ചിയേട്ടന്റെ വിയോ​ഗത്തിൽ നടി മിയ കുറിച്ച വാക്കുകളാണ് ആരാധകർക്ക് വേദനയാകുന്നത്. സച്ചിയേട്ടൻ തന്നെ എന്നും കുഞ്ഞനുജത്തിയായിട്ടാണ് കണ്ടതെന്നും കരിയറിന്റെ ആദ്യം മുതല്‍ അവസാന സിനിമ വരെ അദ്ദേഹത്തിന്റെ അനുഗ്രഹം എന്നോടൊപ്പമുണ്ടായിരുന്നു എന്നുമാണ് മിയ കുറിക്കുന്നത്. സച്ചിയുടെ ഇഷ്ടനായികയായിരുന്നു മിയ. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളിൽ മിയ ഭാ​ഗമായിരുന്നു.  ചേട്ടായീസ്, അനാര്‍ക്കലി, ഷെര്‍ലക് ടോംസ്, ഡ്രൈവിങ് ലൈസൻസ് എന്നീ സച്ചിയുടെ സിനിമകളിലെല്ലാം മിയയുടെ സാന്നിധ്യമുണ്ടായിരുന്നു.

മിയയുടെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞുവെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ കരിയറിന്റെ ആദ്യം മുതല്‍ അവസാന സിനിമ വരെ അദ്ദേഹത്തിന്റെ അനുഗ്രഹം എന്നോടൊപ്പമുണ്ടായിരുന്നു. ചേട്ടായീസ്, അനാര്‍ക്കലി, ഷെര്‍ലക് ടോംസ്, അവസാനം പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസന്‍സ്.. ഓരോ ചിത്രവും എന്നെ സ്വാധീനിച്ചിരുന്നു. കരിയറിലും വ്യക്തിപരമായും. സച്ചിയേട്ടന്‍ എന്നുമെന്നെ കുഞ്ഞനുജത്തിയായാണ് കണക്കാക്കിയിരുന്നത്. ഡ്രൈവിങ് ലൈസന്‍സിന്റെ പ്രീമിയറിന് കണ്ടത് ഇപ്പോഴുമോര്‍മ്മയുണ്ട്. സിനിമ പൂര്‍ത്തീകരിച്ചതിന്റെ സന്തോഷവും തൃപ്തിയുണ്ടായിരുന്നു അദ്ദേഹത്തിന്.  ഫോണില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സും അദ്ദേഹം കാണിച്ചു തന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഫോണില്‍ സംസാരിച്ചപ്പോഴും അദ്ദേഹം ഉന്മേഷഭരിതനായിരുന്നു. അദ്ദേഹത്തിന്റെ അവസാനദിവസങ്ങളാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ കാതുകളില്‍ ഇപ്പോഴും ആ ശബ്ദം കേള്‍ക്കാം. ആ കിലുക്കാം പെട്ടി വിളി മറക്കാനാവില്ല സച്ചിയേട്ടാ.. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പോരാടിക്കൊണ്ടിരിക്കുകയായിരുന്നു നിങ്ങള്‍. ഞങ്ങല്‍ പ്രാര്‍ഥനയിലുമായിരുന്നു. സിനിമാക്കാരന്‍ മാത്രമായിരുന്നില്ല ഞങ്ങളില്‍ പലര്‍ക്കും. അതിലും വലിയ ആരൊക്കെയോ ആയിരുന്നു. മിസ് യൂ.. ആത്മശാന്തി നേരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com