മാസങ്ങളോളം ഒരുമിച്ച് താമസിച്ചു, സുശാന്തുമായി പിണങ്ങി വീടുവിട്ടു; ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ റിയ ചക്രബർത്തി

നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു
മാസങ്ങളോളം ഒരുമിച്ച് താമസിച്ചു, സുശാന്തുമായി പിണങ്ങി വീടുവിട്ടു; ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ റിയ ചക്രബർത്തി

ബോളിവുഡ് നടൻ സുശന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രബർത്തിയുടെ മൊഴി രേഖപ്പെടുത്തി. ഇരുവരും നീണ്ട നാളായി പ്രണയത്തിലായിരുന്നു. ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപതോളം മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും പ്രണയത്തിലായിരുന്നെന്നും മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും റിയ പൊലീസിനോട് വ്യക്തമാക്കി.

നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താൻ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണത്തിനായി റിയ തന്റെ മൊബെെൽ ഫോൺ പോലീസിന് കെെമാറി. റിയയും സുശാന്തും കെെമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പോലീസ് വിശദമായി പരിശോധിച്ചു.

റിയയെ കൂടാതെ സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയ 13 പേരുടെ മൊഴിയും പൊലീസെടുത്തു. കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്രയേയും ചോദ്യം ചെയ്തു. ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ലാറ്റിലാണ് താരത്തെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. താരം ഏറെനാളായി വിഷാദത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. ഇത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. തുടർന്ന് ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വിമർശനം രൂക്ഷമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com