ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ മനംനൊന്ത് 21 കാരി തൂങ്ങി മരിച്ചു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് ജൂൺ 16നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. സുശാന്തിന്റെ കടുത്ത ആരാധികയായിരുന്നു യുവതി. നടന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സുശാന്തിന്‍റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥയായിരുന്നെന്നാണ് വീട്ടുകാരുടെ പ്രതികരണം. മരണവാര്‍ത്ത സംബന്ധിച്ച വീഡിയോകള്‍ കണ്ടതിന് ശേഷം വീട്ടുകാരോട് സംസാരിക്കാന്‍ കൂടി യുവതി തയ്യാറായിരുന്നില്ലെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. ജൂണ്‍ 16ന് യുവതി റൂമിനകത്ത് കയറി വാതില്‍ അടച്ചു. നിരവധി തവണ വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിനാൽ സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീഹരിപുരത്തു താമസിച്ചിരുന്ന യുവതി സ്വകാര്യ സ്‌കൂളിലെ ടീച്ചർ ആയിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് യുവതിയുടെ കുടുംബം വിശാഖപട്ടണത്ത് എത്തുന്നത്. കഴുത്തില്‍ കയര്‍ മുറുകി ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ജൂണ്‍ 14നാണ് ബോളിവുഡിലെ യുവ നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ