'സുശാന്ത് സിങ് എന്റെ ഗർഭപാത്രത്തിൽ പുനർജനിക്കും'; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രാഖി സാവന്തിനെതിരെ കടുത്ത വിമർശനം 

വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടിക്കെതിരെ കടുത്ത വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്
'സുശാന്ത് സിങ് എന്റെ ഗർഭപാത്രത്തിൽ പുനർജനിക്കും'; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രാഖി സാവന്തിനെതിരെ കടുത്ത വിമർശനം 

വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് രാഖി സാവന്ത്. ഇപ്പോഴിതാ നടൻ സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യയാണ് രാഖിയുടെ പുതിയ വിഷയം. നടനുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടിക്കെതിരെ കടുത്ത വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. 

സുശാന്ത് സിങ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടെന്നും തന്റെ ഗർഭപാത്രത്തിലൂടെ അദ്ദേഹം വീണ്ടും പുനർജനിക്കുമെന്നുമായിരുന്നു രാഖിയുടെ വെളിപ്പെടുത്തൽ. "കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്. സ്വപ്നത്തിൽ ഒരാൾ എന്റെ അരികിൽ വന്നു. മറ്റാരുമല്ല സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. തന്റെ ആരാധകരോട് ഇക്കാര്യം പറയാൻ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗർഭപാത്രത്തിലൂടെയാകും ഞാൻ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞു.എനിക്ക് ആൺകുട്ടിയാണെങ്കിൽ അത് സുശാന്ത് ആകും", വിഡിയോയിൽ രാഖി പറയുന്നതിങ്ങനെ. 

ഒരുപാട് കാര്യങ്ങൾ സുശാന്ത് തന്നോട് പറഞ്ഞെന്ന് അവകാശപ്പെട്ട രാഖി തന്റെ ഫോണിൽ ഉണ്ടായിരുന്ന നിർമാതാക്കളുടെ നമ്പറിലേയ്ക്ക് സുശാന്ത് മെസേജ് അയച്ചെന്നും വിഡിയോയിൽ പറയുന്നുണ്ട്. "സിനിമ എനിക്ക് ഒരുപാട് തന്നു അതുപോലെ തന്നെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കങ്കണ എന്നെ പിന്തുണച്ചു നന്ദി. രാഖി എന്നെ പിന്തുണച്ചു. പല സ്ഥലങ്ങളിൽ നിന്ന് എന്നെ പുറത്താക്കി, പാർട്ടികളിൽ നിന്ന് അവരെന്നെ ഒഴിവാക്കി. എന്റെ കയ്യിൽ സിനിമകളില്ലായിരുന്നു. പിന്നെ ഞാൻ എന്ത് ചെയ്യും. എന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല. ശരീരം ഇല്ലെന്നേ ഒള്ളൂ. ആത്മാവ് ഉണ്ട്" , സുശാന്ത് പറഞ്ഞതായി രാഖി അവകാശപ്പെടുന്നു. ചിച്ചോരെയ്ക്ക് ഫിലിംഫെയർ അവാർഡ് നൽകാത്തതിൽ സുശാന്തിന് വിശമമുണ്ടെന്നും കരൺ ജോഹറിന്റെയും സൽമാൻഖാന്റെയും കൂടെ സിനിമ ചെയ്യണമെന്നത് ആ​ഗ്രഹിച്ചിരുന്നെന്നും തന്നോട് പറഞ്ഞെന്ന് രാഖി പറയുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rakhi Sawant (@rakhisawant2511) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com