അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്', ആലിയയുടെ 'സടക്ക് 2' തുടങ്ങി ഏഴ് സിനിമകള്‍ ഹോട്ട്‌സ്റ്റാറില്‍; റിലീസ് വിശേഷങ്ങള്‍

അന്തരിച്ച നടന്‍ സുശാന്ത് സിങ് അഭിനയിച്ച ദില്‍ ബെച്ചാര ആണ് ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ ആദ്യം റിലീസിനെത്തുന്നത്
അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്', ആലിയയുടെ 'സടക്ക് 2' തുടങ്ങി ഏഴ് സിനിമകള്‍ ഹോട്ട്‌സ്റ്റാറില്‍; റിലീസ് വിശേഷങ്ങള്‍

ക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ്, ആലിയ ഭട്ടിന്റെ സടക്ക് 2, അജയ് ദേവ്ഗണ്‍, സഞ്ജയ് ഭട്ട് ചിത്രം ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ തുടങ്ങി ഏഴോളം ബോളിവുഡ് ചിത്രങ്ങള്‍ ഹോട്ട്‌സ്റ്റാറില്‍ റിലീസിന് ഒരുങ്ങുന്നു. അന്തരിച്ച നടന്‍ സുശാന്ത് സിങ് അഭിനയിച്ച ദില്‍ ബെച്ചാര ആണ് ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ ആദ്യം റിലീസിനെത്തുന്നത്. ജൂലൈ 24ന് റിലീസ് ചെയ്യുന്ന സിനിമ നടനോടുള്ള ആദരസൂചകമായി ഹോട്ട്‌സ്റ്റാര്‍ വരിക്കാരല്ലാത്തവര്‍ക്കും കാണാന്‍ അവസരമൊരുക്കുന്നുണ്ട്.

അഭിഷേക് ബച്ചന്‍ നായകനാകുന്ന ദി ബിഗ് ബുള്‍, വിദ്യുത് ജംവാലിന്റെ ഖുദാ ഹാഫിസ്, കുണാല്‍ കെമ്മുവിന്റെ ലൂട്ട്‌കേസ് എന്നീ സിനിമകളാണ് ഓടിടിയിലെത്തുന്ന മറ്റ് സിനിമകള്‍. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായിരിക്കും ഈ ഏഴ് സിനിമകള്‍ റിലീസ് ചെയ്യുക. റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ഡിസ്‌നി ഒരുക്കിയ വര്‍ച്ച്വല്‍ പ്രസ് കോണ്‍ഫറന്‍സില്‍ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, അഭിഷേക് ബച്ചന്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ വിദ്യുത്തും കുണാലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇരുവരും തങ്ങളുടെ എതിര്‍പ്പ് അറിയിച്ചത്.

'ഒരു വലിയ അറിയിപ്പ് തന്നെയാണ്. ഏഴ് സിനിമകള്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും അഞ്ച് എണ്ണത്തിന് മാത്രമേ പ്രഖ്യാപനത്തിന് അര്‍ഹതയുള്ളു. 2 സിനിമകള്‍ക്ക് അറിയിപ്പോ ക്ഷണമോ ഇല്ല. ഈ 'സൈക്കിള്‍' തുടരുന്നു.'എന്നാണ് വിദ്യുതിന്റെ ട്വീറ്റ്.

ഹോട്ട്‌സ്റ്റാറിന് പുറമേ ആമസോണ്‍ പ്രൈം, നെറ്റ്ഫഌക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സിനിമകള്‍ റിലീസിനെത്തുന്നുണ്ട്. അമിതാഭ് ബച്ചന്‍-ആയുഷ്മാന്‍ ഖുറാന ചിത്രം ഗുലാബോ സിതാബോ ആമസോണിലാണ് റിലീസ് ചെയ്തത്. സൗത്ത് ഇന്ത്യന്‍ സിനിമകളായ പെന്‍ഗ്വിന്‍, ലോ, ഫ്രെഞ്ച് ബിരിയാണി, സൂഫിയും സുജാതയും എന്നിങ്ങനെ നീളുന്നു ആമസോണിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന സിനിമകളുടെ നിര. ജാന്‍വി കപൂര്‍ നായികയാകുന്ന ഗുന്‍ജന്‍ സക്‌സേന- ദി കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫഌക്‌സില്‍ റിലീസ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com