'48 മണിക്കൂറില്‍ ലഭിച്ച ആദ്യത്തെ ഓട്ടം, എന്റെ മുന്നില്‍ കരയുകയായിരുന്നു അയാള്‍'; കൊറോണ കാലത്തെ ദുരിതം വിവരിച്ച് കാജല്‍

ഓട്ടം വിളിച്ച താരത്തിനോട് കൊറോണ കാരണം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഡ്രൈവര്‍ പറയുകയായിരുന്നു
'48 മണിക്കൂറില്‍ ലഭിച്ച ആദ്യത്തെ ഓട്ടം, എന്റെ മുന്നില്‍ കരയുകയായിരുന്നു അയാള്‍'; കൊറോണ കാലത്തെ ദുരിതം വിവരിച്ച് കാജല്‍

കൊറോണ പടര്‍ന്നുപിടിച്ചതോടെ വ്യാപാര മേഖലയിലും മറ്റും വലിയ രീതിയിലുള്ള തകര്‍ച്ചയാണ് നേരിടുന്നത്. കൂട്ടത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ദിവസവേതനക്കാര്‍ക്കാണ്. ചെറുകിട തൊഴിലാളികളും ഡ്രൈവര്‍മാരുമെല്ലാം കഷ്ടപ്പെടുകയാണ്. ഇപ്പോള്‍ തെന്നിന്ത്യന്‍ നടി കാജല്‍ അകര്‍വാള്‍ പങ്കുവെച്ച ഒരു ഡ്രൈവറിന്റെ അനുഭവമാണ് വൈറലാവുന്നത്. 

ഓട്ടം വിളിച്ച താരത്തിനോട് കൊറോണ കാരണം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഡ്രൈവര്‍ പറയുകയായിരുന്നു. 48 മണിക്കൂറില്‍ തനിക്ക് ലഭിക്കുന്ന ആദ്യത്തെ ഓട്ടമാണ് ഇത് എന്നാണ് അയാള്‍ താരത്തോട് പറഞ്ഞത്. ഇന്നെങ്കിലും വീട്ടിലേക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് ഭാര്യയെന്നും വ്യക്തമാക്കി. ഇത്തരത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് പറ്റുമെങ്കില്‍ കുറച്ച് പൈസ അധികം കൊടുക്കാന്‍ ശ്രമിക്കണമെന്നും താരം പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഡ്രൈവറെക്കുറിച്ച് താരം പങ്കുവെച്ചത്. 

താരത്തിന്റെ കുറിപ്പ് ഇങ്ങനെ

'ആ ഡ്രൈവര്‍ എന്റെ മുന്നില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറില്‍ അയാള്‍ക്ക് കിട്ടിയ ആദ്യത്തെ ഓട്ടമായിരുന്നു എന്റേത്. ഇന്നെങ്കിലും വീട്ടിലേയ്ക്ക് വേണ്ട പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ട് ചെല്ലുമെന്ന പ്രതീക്ഷയിലാണ് തന്റെ ഭാര്യയെന്നാണ് അയാള്‍ കണ്ണീരോടെ പറഞ്ഞത്. കൊറോണ വൈറസ് നമ്മളെയെല്ലാം കഷ്ടത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ അന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ആ ടാക്‌സി ഡ്രൈവര്‍ക്ക് 500 രൂപ കൂടുതല്‍ കൊടുത്തു. അതത്ര വലിയ തുകയൊന്നുമല്ലെന്ന് അറിയാം. പക്ഷേ, ഞാന്‍ പറയുന്നത്, ഇതുപോലെ നമ്മളെല്ലാവരും ഇവരെപ്പോലുള്ളവര്‍ക്ക് കഴിയുന്ന സഹായം ചെയ്യണം. ടാക്‌സി ഡ്രൈവര്‍മാര്‍. വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് കുറച്ച് പണം കൂടുതല്‍ കൊടുക്കാന്‍ തയ്യാറകണം. ഒരുപക്ഷേ, നിങ്ങളായിരിക്കാം ആ ദിവസത്തെ അവസാനത്തെ കസ്റ്റമര്‍;  മനുഷ്യര്‍ പരസ്പരം സഹായിച്ചു മുന്നേറേണ്ടൊരു സാഹചര്യമാണിതെന്ന് ഓര്‍മിപ്പിച്ച്, എല്ലാവരും ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയാണ്.' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com