'വവ്വാലിനെ തിന്നവരാണ് നമ്മളെ ഈ അവസ്ഥയിലാക്കിയത്'; വിമർശനവുമായി ഇമ്രാൻ ഹാഷ്മി

ചൈനീസ് വംശജരെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി
'വവ്വാലിനെ തിന്നവരാണ് നമ്മളെ ഈ അവസ്ഥയിലാക്കിയത്'; വിമർശനവുമായി ഇമ്രാൻ ഹാഷ്മി

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോഴും ഇത് എങ്ങനെയാണ് മനുഷ്യ ശരീരത്തിലെത്തി എന്നതിനെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. എന്നാൽ വവ്വാലിൻ നിന്ന് പടർന്നതാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ചൈനക്കാർ വവ്വാലിനെ ഭക്ഷണമാക്കിയതോട് രോഗം പടരുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ ചൈനീസ് വംശജരെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി. 

ആയിരക്കണക്കിന് മൈലുകൾ ആകലെ കിടക്കുന്നവർ വവ്വാലിനെപ്പോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത് എന്നാണ് ഇമ്രാൻ ഹാഷ്മി ട്വീറ്റ് ചെയ്തത്. ചൈനയിലെ വുഹാൻ നഗരത്തിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് ആദ്യമായി രോഗം പടർന്നത് എന്നാണ് പറയുന്നത്. തുടർന്നാണ് ലോകം മുഴുവൻ പടർന്നു പിടിക്കുന്നത്. 

ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ലോകത്ത് അഞ്ച് ലക്ഷം പേർക്കാണ് ഇതിനോടകം രോഗം പടർന്നിരിക്കുന്നത്. രോഗ വ്യാപനം തടയാൻ കേന്ദ്ര സർക്കാർ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com