'കാണുമ്പോഴെല്ലാം എന്റെ നെറുകയിൽ സ്നേഹത്തോടെ തരാറുള്ള തലോടൽ, ഏറ്റവും മിസ് ചെയ്യുക അതാണ്'; വികാരഭരിതനായി ഷാരുഖ്

ഷാരുഖ് ഖാൻ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് ദീവാനയിൽ ഋഷി കപൂറും അഭിനയിച്ചിരുന്നു
'കാണുമ്പോഴെല്ലാം എന്റെ നെറുകയിൽ സ്നേഹത്തോടെ തരാറുള്ള തലോടൽ, ഏറ്റവും മിസ് ചെയ്യുക അതാണ്'; വികാരഭരിതനായി ഷാരുഖ്

ർഫാൻ ഖാന് പിന്നാലെ ഋഷി കപൂറിന്റെ വിയോ​ഗം. ഒന്നിനു പിന്നാലെ ഒന്നായിവന്ന ദുരന്തവാർത്തകൾ ബോളിവുഡ് സിനിമലോകത്തെ മുറിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ ഋഷി കപൂറിനെ ഓർമിച്ചുകൊണ്ട് ഹൃദയഭേതകമായ കുറിപ്പ് പങ്കുവെക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഋഷി കപൂർ. ഷാരുഖ് ഖാൻ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് ദീവാനയിൽ ഋഷി കപൂറും അഭിനയിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഷാരുഖ് ഖാന്റെ ആത്മവിശ്വാസം ഉയർത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഷാരുഖ് ഖാന്റെ കുറിപ്പ് വായിക്കാം

സിനിമയുടെ ഭീകരമായ ലോകത്തേക്ക് കടക്കുന്ന ചെറുപ്പക്കാരൻ എന്ന നിലയിൽ എന്റെ രൂപത്തെക്കുറിച്ച് എനിക്ക് അരക്ഷിതത്വമുണ്ടായിരുന്നു. കൂടാതെ എനിക്ക് അതിനുള്ള കഴിവില്ലെന്നും ഭയപ്പെട്ടു. പരാജയപ്പെടുമെന്ന ചിന്ത എന്നെ അലട്ടിയിരുന്നില്ല. കാരണം തോറ്റുപോയാലും എനിക്കറിയാവുന്ന ഏറ്റവും മികച്ച നടനൊപ്പം ഞാൻ അഭിനയിച്ചു കഴിഞ്ഞിരുന്നു- ഋഷി സാഹിബ്. ഷൂട്ടിന്‍റെ ആദ്യ  ദിവസം തന്റെ രം​ഗം കഴിഞ്ഞിട്ടും എന്‍റെ രം​ഗമെടുത്ത് തീരാനായി അദ്ദേഹം കാത്തിരുന്നു. എല്ലാവർക്കും പരിചിതമായ ആ പ്രസന്നമായ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു, നിങ്ങളുടെ ഊര്‍ജം അപാരമാണ്....ആ ദിവസം എന്‍റെ ചിന്തകളില്‍ ഞാന്‍ ഒരു നടനായി. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞാനദ്ദേഹത്തെ കണ്ടപ്പോൾ ആ ചിത്രത്തിൽ എന്നെ അം​ഗീകരിച്ചതിന് നന്ദി പറഞ്ഞു.  എന്നാൽ എന്നെ എങ്ങനെയാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചതെന്ന്  അദ്ദേഹത്തിന് ഓർമയുണ്ടായിരുന്നില്ല. വളരെ അപൂര്‍വം ചിലര്‍ക്കേ അദ്ദേഹത്തിനുണ്ടായിരുന്ന പോലെ ആകര്‍ഷകത്വം ഉണ്ടാവൂ. മറ്റുള്ളവരുടെ വിജയങ്ങളില്‍ ആത്മാര്‍ഥമായി സന്തോഷിക്കാനുള്ള ഹൃദയവിശാലത അതിലും കുറച്ച് പേര്‍ക്കേ ഉണ്ടാവൂ..ഒരുപാട് കാര്യങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ മിസ് ചെയ്യും.  പക്ഷേ ഓരോ തവണ കാണുമ്പോഴും എന്‍റെ നെറുകയില്‍ സ്നേഹത്തോടെ നല്‍കാറുള്ള തലോടലാണ്  ഏറ്റവുമധികം ഞാന്‍ മിസ് ചെയ്യുക. എന്നെ ഞാനാക്കിയ അനുഗ്രഹമായി അത് എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കും. ഞാന്‍ നിങ്ങളെ മിസ് ചെയ്യും സര്‍, സ്നേഹത്തോടെ , കൃതജ്ഞത, അത്യധികം ബഹുമാനത്തോടെ എന്നെന്നും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com