'തിരിച്ചുവരൂ ഇർഫാൻ'; പ്രിയ സുഹൃത്തിന്റെ വേർപാട് മറക്കാനാകാതെ ദീപിക, വിഡിയോ 

ഇരുവരും ഒന്നിച്ച് ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഏറ്റവുമൊടുവിൽ ദീപിക പങ്കുവച്ചിരിക്കുന്നത്
'തിരിച്ചുവരൂ ഇർഫാൻ'; പ്രിയ സുഹൃത്തിന്റെ വേർപാട് മറക്കാനാകാതെ ദീപിക, വിഡിയോ 

സിനിമയ്ക്കകത്തും പുറത്തും ഒരുപാട് പേരുടെ ഹൃദയം തകർത്ത വാർത്തയായിരുന്നു ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ മരണം. ദിവസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ആ വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത താരങ്ങളിൽ ഒരാളാണ് നടി ദീപിക പദുക്കോൺ. ഇർഫാന്റെ മരണശേഷമുള്ള ദീപികയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറയുന്നതും നടനെക്കുറിച്ചുള്ള ഓർമ്മകൾ തന്നെയാണ്. 

പീകുവിന്റെ ചിത്രീകരണ സമയത്ത് ഇരുവരും ഒന്നിച്ച് ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഏറ്റവുമൊടുവിൽ ദീപിക പങ്കുവച്ചിരിക്കുന്നത്. ദയവായി തിരിച്ചുവരൂ എന്നാണ് ദീപിക വിഡിയോ പങ്കുവച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. ഹാഷ്ടാ​ഗിൽ ഇർഫാൻ ഖാൻ എന്നും കുറിച്ചു..

ഇരുവരും ഒന്നിച്ചഭിനയിച്ച ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു പീകു. ഇറങ്ങിയ വര്‍ഷം തന്നെ മൂന്ന് ദേശീയ അവാര്‍ഡുകളടക്കം സ്വന്തമാക്കിയ ചിത്രമാണ് പീകു. മെയ് 8ന് ചിത്രം തിയറ്ററുകളിലെത്തിയതിന്റെ അഞ്ചാം വാർഷികമായിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു ഫോട്ടോയും ഹൃദയസ്പർശിയായ ഒരു കുറിപ്പും ദീപിക പങ്കുവച്ചിട്ടുണ്ട്. സിനിമയിലെ ‘ലംഹേ ഗുസര്‍ ഗയേ’ എന്ന പാട്ടിന്റെ വരികളാണ് അടിക്കുറിപ്പില്‍ ചേര്‍ത്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

please come back! #irrfankhan

A post shared by Deepika Padukone (@deepikapadukone) on

 
 
 
 
 
 
 
 
 
 
 
 
 

लम्हे गुज़र गये चेहरे बदल गये हम थे अंजानी राहो में पल में रुला दिया पल में हसा के फिर रह गये हम जी राहो में थोड़ा सा पानी है रंग है थोड़ी सी छावो है चुभती है आँखो में धूप ये खुली दिशाओ में और दर्द भी मीठा लगे सब फ़ासले ये कम हुए ख्वाबो से रस्ते सजाने तो दो यादो को दिल में बसाने तो दो लम्हे गुज़र गये चेहरे बदल गये हम थे अंजानी राहो में थोड़ी सी बेरूख़ी जाने दो थोड़ी सी ज़िंदगी लाखो स्वालो में ढूंधू क्या थक गयी ये ज़मीन है जो मिल गया ये आस्मा तो आस्मा से मांगू क्या ख्वाबो से रस्ते सजाने तो दो यादो को दिल में बसाने तो दो -Piku Rest in Peace my Dear Friend... #rana #piku #bhaskor @shoojitsircar @juhic3 #5yearsofpiku

A post shared by Deepika Padukone (@deepikapadukone) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com