ഭാവഗായകൻ പി ജയചന്ദ്രന്റെ ഹോളിവുഡ് സ്റ്റൈൽ ലുക്ക് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് വലിയ ചർച്ചകൾക്ക് ഇത് വഴിവെച്ചു. സിനിമയിൽ അഭിനയിക്കാൻ പോവുകയാണോ എന്നുചോദിച്ചുകൊണ്ടും നിരവധി പേർ എത്തി. ഇപ്പോൾ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ജയചന്ദ്രൻ. പുതിയ ലുക്ക് ലോക്ക്ഡൗൺ പരീക്ഷണമല്ലെന്നും ഒരു സുഹൃത്തു പറ്റിച്ച പണിയാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.
സുഹൃത്തിനെ കാണാൻ വീട്ടിൽ ചെന്നപ്പോൾ ഒരു ഫോട്ടോ എടുക്കട്ടേ എന്നു ചോദിച്ചു. ഞാന്‍ ആദ്യം വേണ്ടയെന്ന് പറഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ മകനാണ് ഇങ്ങനെ ഒരു മസില്‍മാന്റെ സ്‌റ്റൈലില്‍ നില്‍ക്കാന്‍ പറഞ്ഞത്. ഞാനെന്താ ഗുസ്തിക്കാരനാണോ ഇങ്ങനൊയൊക്കെ നില്‍ക്കാന്‍ എന്ന് ചോദിച്ച് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും അവര്‍ സമ്മതിച്ചില്ല. പിന്നെ ഞാനും വഴങ്ങിക്കൊടുത്തു. ഫോട്ടോ എടുത്തെങ്കിലും അത് എവിടേയും പരസ്യപ്പെടുത്തരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ പുള്ളി പണി പറ്റിച്ചു. - എന്നാണ് ജയചന്ദ്രൻ പറയുന്നത്.
ചിത്രം കണ്ട് നടൻ മോഹൻലാൽ വിളിച്ച് അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി വിഎസ് സുനിൽ കുമാറിന്റെ സംശയം മോർഫ് ചെയ്തതാണോ എന്നായിരുന്നു. ഫോട്ടോയേക്കുറിച്ചു പറയാൻ ഒരുപാട് പേരുടെ ഫോൺകോൾ എത്തിയപ്പോഴാണ് ചിത്രം വൈറലായ വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നും രാവിലെ ഗ്രൗണ്ടില്‍ നടക്കാന്‍ പോകുമായിരുന്നു. എന്നാലിപ്പോള്‍ പുറത്തിറങ്ങാന്‍ ഒക്കില്ലല്ലോ. അപ്പോള്‍ വീടിനുള്ളില്‍ തന്നെയിരുന്നുള്ള വ്യായാമങ്ങള്‍ മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ