'ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം, അതിലപ്പുറത്തേക്ക് ആന്റണി ഇല്ല'

'ലാൽ സാർ മാത്രമല്ല, ആ കുടുംബത്തിനു മുഴുവനും വേണ്ടി ജോലി ചെയ്യുന്നതാണ് എന്റെ ജീവിതം'
'ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം, അതിലപ്പുറത്തേക്ക് ആന്റണി ഇല്ല'

സൂപ്പർതാരം മോഹൻലാലിന്റെ സന്തതസഹചാരിയാണ് ആന്റണി പെരുമ്പാവൂർ. സിനിമയിലും ജീവിതത്തിലുമെല്ലാം മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരുമുണ്ട്. ഡ്രൈവറായിട്ടാണ് മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതെങ്കിലും ഇന്ന് താരത്തിന്റെ എല്ലാമാണ് അദ്ദേഹം. മോഹൻലാലിന്റെ 60ാം പിറന്നാളിൽ താരത്തോടുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് ആന്റണി.  ലാൽ സാറിനും കുടുംബത്തിനും വേണ്ടി ജോലി ചെയ്യുന്നതാണ് തന്റെ ജീവിതമെന്നും അതിലപ്പുറത്തേക്ക് ആന്റണി ഇല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 

‘എനിക്കു ചുറ്റുമുള്ളതെല്ലാം വേണ്ടെന്നുവയ്ക്കേണ്ടി വന്നാലും ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം. ലാൽ സാർ മാത്രമല്ല, ആ കുടുംബത്തിനു മുഴുവനും വേണ്ടി ജോലി ചെയ്യുന്നതാണ് എന്റെ ജീവിതം. അതിലപ്പുറത്തേക്ക് ആന്റണി ഇല്ല.- ആന്റണി പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമ മേഖല നിശ്ചലമായതോടെ താൻ ആശങ്കയിലായിരുന്നെന്നും എന്നാൽ മോഹൻലാലിന്റെ വാക്കുകളാണ് തനിക്ക് ധൈര്യം തന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ പ്രതിസന്ധിയിൽ കോടിക്കണക്കിനു രൂപ സിനിമയിൽ നിക്ഷേപിച്ച ഒരാളാണു ഞാൻ. ഉറക്കം വരാത്ത സമയമായിരുന്നു. ‘ആന്റണി പേടിക്കേണ്ട’ എന്ന് ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു. അതിനു ശേഷം ഒരു പ്രശ്നവുമില്ലാതെ ഞാനുറങ്ങുന്നു. ആന്റണി ആരാണെന്ന് ഒരു വേദിയിൽ പത്രക്കാർ ചോദിച്ചപ്പോൾ ലാൽ സാർ പറഞ്ഞു, ജീവിതാവസാനം വരെ എന്റെ കൂടെ നടക്കുന്ന ഒരാളാണെന്ന്. അതിലും വലിയ സന്തോഷം വേറെയുണ്ടാകുമോ?’- ആന്റണി പെരുമ്പാവൂർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com