'മഹേഷ് ഭട്ട് ബോളിവുഡിലെ ഡോണ്‍, നിരവധി പേരുടെ ജീവിതം നശിപ്പിച്ചു'; ആരോപണവുമായി ബന്ധു, നിയമനടപടിക്കൊരുങ്ങി സംവിധായകന്‍

ബോളിവുഡിലെ നടന്മാര്‍ക്ക് മയക്കുമരുന്നു സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്ന വ്യക്തിയാണ് സുമിത്
'മഹേഷ് ഭട്ട് ബോളിവുഡിലെ ഡോണ്‍, നിരവധി പേരുടെ ജീവിതം നശിപ്പിച്ചു'; ആരോപണവുമായി ബന്ധു, നിയമനടപടിക്കൊരുങ്ങി സംവിധായകന്‍

ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായി ലുവിയേന ലോധ. മഹേഷ് ഭട്ട് ബോളിവുഡ് സിനിമ രംഗത്തെ ഡോണാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. സംഭവം വിവാദമായതോടെ ലുവീനയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംവിധായകന്‍. 

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ഹിറ്റ് സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്തെത്തിയത്. മഹേഷിന്റെ അനന്തിരവന്‍ സുമിത്തിന്റെ ഭാര്യയാണ് ലുവീന. ബോളിവുഡിലെ നടന്മാര്‍ക്ക് മയക്കുമരുന്നു സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്ന വ്യക്തിയാണ് സുമിത് എന്നാണ് ഇവര്‍ പറഞ്ഞത്. ഇതേക്കുറിച്ച് മഹേഷിന് അറിയാമെന്നും എന്നാല്‍ താന്‍ വിവാഹമോചനത്തിന് ശ്രമിച്ചതോടെ ഭട്ട് കുടുംബം തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും ലുവീന കൂട്ടിച്ചേര്‍ത്തു. 

ഇന്റസ്ട്രിയിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് ഇയാളാണ്. മഹേഷിന്റെ നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. ജോലി നഷ്ടപ്പെടുത്തി നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് തകര്‍ത്തത്. ഒരു ഫോണ്‍ കോളില്‍ ജോലി പോകും. അദ്ദേഹത്തിനെതിരെ ഞാനൊരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വീട്ടില്‍ അധിക്രമിച്ച് കയറി എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കുവേണ്ടാണ് വിഡിയോ എടുക്കുന്നത് എന്നാണ് ലുവീന പറയുന്നത്. നാളെ തനിക്കോ കുടുംൂബത്തിനോ എന്തെങ്കിടും സംഭവിച്ചാല്‍ അതിന് പിന്നില്‍, മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹില്‍ സെഹ്ഗാല്‍, കുംകും സഹ്ഗാല്‍ എന്നിവരാണെന്നും അവര്‍ വ്യക്തമാക്കി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor | Luviena Lodh (@luvienalodh) on

എന്നാല്‍ ലുവീനയുടെ ആരോപണം പൂര്‍ണമായി തള്ളിക്കൊണ്ട് മഹേഷ് ഭട്ടിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. പൂര്‍ണമായും തെറ്റായതും അപകീര്‍ത്തികരമാണെന്നും വ്യക്തമാക്കി. നിയമപരമായി ഇതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com