ദൃശ്യം 2ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാൽ എത്തി. താരം തന്നെയാണ് ദൃശ്യം ടീമിനൊപ്പം ജോയിൻ ചെയ്ത വിവരം ആരാധകരെ അറിയിച്ചത്. ജോർജു കുട്ടിയുടെ വേഷത്തിൽ സംവിധായകൻ ജിത്തു ജോഫിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പം നിൽക്കുന്നതിന്റെ ചിത്രം മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിങ്ങിന് എത്തിയത് എന്നാണ് താരം കുറിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് 21നാണ് ദൃശ്യത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളും അണിയറ പ്രവർത്തകരും കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ഷൂട്ടിന് തുടക്കമായത്. ചിത്രീകരണം തീരുന്നതുവരെ എല്ലാവരേയും ക്വാറന്റീൻ ചെയ്യും. കൊച്ചിയിലെ ചിത്രീകരണം പൂർത്തിയായതിന് ശേഷമാകും തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യുക.
ദൃശ്യം 2ൽ ആ താരങ്ങള്‍ ആദ്യഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാല്‍ അടക്കം ചിത്രത്തിലെ മുഴുവൻ പേരും ഷെഡ്യൂള്‍ തീരുന്നതുവരെ ഒറ്റ ഹോട്ടലില്‍ തന്നെയായിരിക്കും താമസം. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ