'ഞാനും ഇർഫാനും ഒരു പെൺകുഞ്ഞിനായി തീവ്രമായി ആ​ഗ്രഹിച്ചിരുന്നു, ആ വാക്കുപോലും ഡോക്ടർ ഉച്ചരിച്ചില്ല'

ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ തനിക്ക് ഇന്നും സങ്കടമുണ്ടെന്നാണ് സുതാപ കുറിച്ചിരിക്കുന്നത്
'ഞാനും ഇർഫാനും ഒരു പെൺകുഞ്ഞിനായി തീവ്രമായി ആ​ഗ്രഹിച്ചിരുന്നു, ആ വാക്കുപോലും ഡോക്ടർ ഉച്ചരിച്ചില്ല'

പെൺമക്കളുടെ ദിനത്തിൽ ഒരു മകൾക്കായി ഇർഫാനും താനും എത്രമാത്രം ആ​ഗ്രഹ‌ിച്ചിരുന്നെന്ന് കുറിക്കുകയാണ്  സുതാപ സിക്ദർ. ഒരു മകൾ വേണമെന്ന് ഇർഫാൻ അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സുതാപ.   ഇന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ തനിക്ക് സങ്കടമുണ്ടെന്നാണ് സുതാപ കുറിച്ചിരിക്കുന്നത്. 

"ഞാനും ഇർഫാനും ഒരു പെൺകുഞ്ഞിനായി അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നു. എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ എന്റെ ഡോക്ടർ മകൻ എന്ന വാക്കു പോലും ഉച്ചരിച്ചില്ല, പകരം പറഞ്ഞത് അഭിനന്ദനങ്ങൾ, ആരോ​ഗ്യമുള്ള കുഞ്ഞ് എന്നാണ്. എനിക്ക് കടുത്ത നിരാശ തോന്നി. ആ ദിവസവും ഇന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ എനിക്ക് ദുഃഖമുണ്ട്. കാരണം സ്വാതന്ത്ര്യം മാത്രം പോരല്ലോ ഒരു പെൺകുഞ്ഞിന്.."സുതാപ കുറിക്കുന്നു. 

ഈ വർഷം ഏപ്രിൽ 29നാണ് ഇർഫാൻ മരിച്ചത്. കാൻസർ ബാധിതനായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com