മുംബൈ; മയക്കുമരുന്ന് കേസിൽ പ്രമുഖ ബോളിവുഡ് താരം അർമാൻ കോലി അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇന്നു രാവിലെ താരത്തെ അറസ്റ്റ് ചെയ്തത്. വീട്ടിൽനിന്ന് നിരോധിത മയക്കുമരുന്ന് കണ്ടെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് നടന്‍റെ വീട്ടില്‍ അന്വേഷണസംഘം റെയ്‍ഡ് നടത്തിയത്. പരിശോധനയില്‍ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നുവെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. തുടർന്ന് ഇന്നലെ വൈകിട്ടോടെ അർമാൻ കോലിയെ ചോദ്യംചെയ്യാനായി എന്‍സിബി ഓഫീസിലേക്ക് എത്തിച്ചിരുന്നു. നിരോധിക്കപ്പെട്ട ലഹരിമരുന്നുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്താനായി എന്‍സിബി 'റോളിംഗ് തണ്ടര്‍' എന്ന പേരില്‍ ഓപറേഷന്‍ ആരംഭിച്ചിരുന്നു. ബോളിവുഡിലേതടക്കമുള്ള പ്രമുഖര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു.
സംവിധായകന്‍ രാജ്‍കുമാര്‍ കോലിയുടെ മകനായ അര്‍മാന്‍ കോലി ബാലതാരമായി എണ്‍പതുകളിലാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് എല്‍ഒസി: കാര്‍ഗില്‍, ദുഷ്‍മന്‍ കെ ഖൂന്‍ പാനി ഹ, പ്രേം രത്തന്‍ ധന്‍ പായോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹിന്ദി ബിഗ് ബോസ് സീസണ്‍ 7ല്‍ പ്രധാന മത്സരാര്‍ഥിയുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ