'ആരാണിവൻ, സ്കൂളിൽ പഠിപ്പു നിർത്തിയവനാവും'; ബിജെപി നേതാവിന് മറുപടിയുമായി സിദ്ധാർഥ്

ബിജെപി ദേശീയ മാനിവെസ്റ്റോ സബ് കമ്മിറ്റിയിലെ അംഗമായ കരുണ ഗോപാലെന്ന യുവതിയാണ് താരത്തിന് നേരെ പരിഹാസവുമായി എത്തിയത്
സിദ്ധാർഥ്/ ട്വിറ്റർ
സിദ്ധാർഥ്/ ട്വിറ്റർ

ക്തമായ നിലപാടുകളിലൂടെ കയ്യടി നേടാറുള്ള നടനാണ് സിദ്ധാർഥ്. കർഷക സമരത്തിന് പിന്തുണയായും താരം രം​ഗത്തെത്തിയിരുന്നു. ട്വീറ്ററിൽ ആക്റ്റീവായ താരത്തിന് വിമർശകരും കുറവല്ല. ഇപ്പോൾ തന്നെ ആക്ഷേപിച്ച ബിജെപി നേതാവിന് താരം നൽകിയ മറുപടിയാണ് വൈറലാവുന്നത്. ബിജെപി ദേശീയ മാനിവെസ്റ്റോ സബ് കമ്മിറ്റിയിലെ അംഗമായ കരുണ ഗോപാലെന്ന യുവതിയാണ് താരത്തിന് നേരെ പരിഹാസവുമായി എത്തിയത്. 

'ആരാണിയാള്‍, സ്‌കൂളില്‍ വച്ച് പഠിപ്പ് നിര്‍ത്തിയ ആളായിരിക്കും? ഇയാള്‍ വാസ്തവവിരുദ്ധവും പ്രകോപനകരവുമായ കാര്യങ്ങളാണ് എഴുതാറുള്ളത്' എന്നാണ് സിദ്ധാർഥിന്റെ ചിത്രം പങ്കുവെച്ച് ഇവർ കുറിച്ചത്. ഇതിന് പിന്നാലെ കരുണയെ പഴയ ചില കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് സി​ദ്ധാർഥ് ചെയ്തത്. ഒരു പാനൽ ചർച്ചയിൽ തന്നെ ഇവർ ക്ഷണിച്ചിട്ടുണ്ടെന്നും കൂടാതെ മകന്റെ ചിത്രപ്രദര്‍ശനംചെയ്യണം എന്ന ആവശ്യവുമായി തന്നെ സമീപിച്ചിട്ടുണ്ടെന്നുമാണ് സിദ്ധാർഥ് കുറിച്ചത്. 

ഈ സ്ത്രീ 2009-ല്‍ ഐ.എസ്.ബിയിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ ജയപ്രകാശ് നാരായണനൊപ്പം പങ്കെടുക്കാന്‍ എന്നോട് മാസങ്ങളോളം തുടരെ തുടരെ ആവശ്യപ്പെട്ടു. ഞാന്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. ആ സമയത്ത് എനിക്ക് ബിരുദാനന്തര ബിരുദമുണ്ടായിരുന്നു. എന്തുതന്നെയായാലും അവര്‍ സത്യസന്ധതയും ഓര്‍മശക്തിയും മാസ്റ്റർക്ക് പണയം വച്ചു. ഇന്ന് മോദി നുണകൾ പ്രചരിപ്പിക്കുകയും ഛർദിക്കുകയുമാണ്- സിദ്ധാര്‍ഥ് കുറിച്ചു.

എന്നാൽ താൻ സിദ്ധാർഥിനെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു അവരുടെ വാദം. ഇതോടെ കരുണ അയച്ച മെയിലുകളിലൊന്ന് താരം പങ്കുവെച്ചു.  2013-ല്‍ മകന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യണമെന്ന് അപേക്ഷിച്ച് കരുണ അയച്ച ഒരു മെയിലാണ് താരം ഷെയർ ചെയ്തത്. നിങ്ങളാണ് ഇത് തുടങ്ങിയത് ഇത് അവസാനിപ്പിക്കുന്നു. സവര്‍ക്കര്‍ ഓ സവര്‍ക്കര്‍. എന്നും താരം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com