വിസ്മയയുടെ മരണത്തോടെ സ്ത്രീധനം കേരളത്തിൽ വലിയ ചർച്ചയാവുകയാണ്. ഇപ്പോൾ തന്റെ വിവാഹദിവസത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടൻ ഹരീഷ് പേരടി. ബിന്ദു തന്റെ കൂടെ ഇറങ്ങിവരുമ്പോൾ കയ്യിലുണ്ടായിരുന്നത് എഗ്രിമെന്റ് എഴുതാൻ കടം വാങ്ങിയ 100 രൂപമാത്രമാണെന്നാണ് താരം പറഞ്ഞത്. തളർന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു തൻ്റെ ധനമെന്നും ഹരീഷ് ഫേയ്സ്ബുക്കിൽ കുറിച്ചു. വിവാഹദിവസത്തെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
1993 ഡിസംബർ 3 ന് രാവിലെ ബിന്ദു എൻ്റെ കൂടെ ഇറങ്ങി വരുമ്പോൾ എൻ്റെ കൈയ്യിൽ വിവാഹ എഗ്രിമെൻ്റ് എഴുതാൻ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു...പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..തളർന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എൻ്റെ ധനം...ജീവിക്കാൻ ധൈര്യമാണ് വേണ്ടത്...അതുണ്ടെങ്കിൽ ജീവിതം തന്നെ പിന്നാലെ വരും...ഇന്നലെ ഞങ്ങളുടെ "കലാനിധി" വീടിൻ്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ടു വർഷം തികയുന്ന ദിവസമായിരുന്നു...എന്നോട് അഭിപ്രായ വിത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി,മത,രാഷ്ട്രിയ വിത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ