നാ​ഗചൈതന്യയുടെ 200 കോടി രൂപ വേണ്ടെന്ന് സാമന്ത, കഠിനാധ്വാനത്തിലൂടെ സമ്പാദിക്കും; റിപ്പോർട്ടുകൾ

നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ട. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും സാമന്ത
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

നാലു വർഷത്തെ വിവാഹജീവിതത്തിന് അവസാനിപ്പിച്ചിരിക്കുകയാണ് സാമന്തയും നാ​ഗചൈതന്യയും. ഇതിനോടകം ഇരുവരുടേയും വേർപിരിയൽ വലിയ വാർത്തയാവുകയാണ്. നാ​ഗചൈതന്യയിൽ നിന്ന് ജീവനാംശം വാങ്ങാതെയാണ് താരം പിരിയുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

200 കോടി രൂപയാണ് നാ​ഗചൈതന്യ ജീവനാംശമായി സാമന്തയ്ക്ക് നൽകേണ്ടിയിരുന്നത്. വളരെയധികം ആലോചിച്ച ശേഷമാണ് നാഗചൈതന്യയുടെ സ്വത്തില്‍ തനിക്ക് അവകാശപ്പെട്ട ഭാഗം വേണ്ടെന്ന് വെച്ചതെന്ന് സാമന്ത പറഞ്ഞതായി അവരോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ട. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും സാമന്ത പറഞ്ഞതായാണ് റിപ്പോർട്ട്. 

വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാൽ ഇത് തന്റെ പ്രൊജക്ടുകളെ ബാധിക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് സാമന്ത ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അവർ വ്യക്തമാക്കുന്നു. ഇന്നലെയാണ് വിവാഹമോചിതരാവുന്ന വിവരം നാ​ഗ ചൈതന്യയും സാമന്തയും ഔദ്യോ​ഗികമായി അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് വേര്‍ പിരിയൽ. നാലാമത്തെ വിവാഹ വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് വിവാഹ മോചന വാര്‍ത്ത പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com