'ഹോട്ടല്‍ മുറിയില്‍ മരിച്ചുകിടക്കുന്നത് അച്ഛനും അമ്മയും കാണും'; 130 കിലോ കുറച്ചതിനു പിന്നിലെ രഹസ്യം പറഞ്ഞ് അദ്‌നാന്‍ സമി

ശരീരഭാരം കുറയ്ക്കാന്‍ താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്
അദ്നാൻ സമിയുടെ പഴയ ചിത്രം, ശരീരഭാരം കുറച്ചതിനുശേഷം/ ചിത്രം; ഫെയ്സ്ബുക്ക്
അദ്നാൻ സമിയുടെ പഴയ ചിത്രം, ശരീരഭാരം കുറച്ചതിനുശേഷം/ ചിത്രം; ഫെയ്സ്ബുക്ക്

മ്പന്‍ മേക്കോവര്‍ കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് ഗായകനാണ് അദ്‌നാന്‍ സമി. 130 കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. എന്നാല്‍ അതിനു പിന്നാലെ സര്‍ജറിയിലൂടെയാണ് അദ്ദേഹം ഇത്ര വലിയ മേക്കോവര്‍ നടത്തിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. ഇപ്പോള്‍ ശരീരഭാരം കുറഞ്ഞതിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന്‍. 

ശരീരഭാരം കുറയ്ക്കാന്‍ താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്. ന്യൂട്രിഷനിസ്റ്റിന്റെ സഹായത്തോടെയായിരുന്നു ഇത്. ഡയറ്റ് ഫോളോ ചെയ്യാനായിരുന്നില്ല അദ്ദേഹം പറഞ്ഞതെന്നും തന്റെ ജീവിതശൈലിതന്നെ മാറ്റുകയായിരുന്നു എന്നും അദ്‌നാന്‍ സമി പറഞ്ഞു. 

ഞാന്‍ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ആളുകള്‍ വിചാരിക്കുന്നത് സര്‍ജറി നടത്തിയാണ് ഭാരം കുറച്ചതെന്നാണ്. എന്നാല്‍ ഞാന്‍ ഒരു തരത്തിലുള്ള സര്‍ജറിയും നടത്തിയിട്ടില്ല. ലണ്ടനിലെ ഡോക്ടര്‍ എനിക്ക് അവസാന മുന്നറിയിപ്പ് തരുമ്പോള്‍ എനിക്ക് 230 കിലോ ആണ് ഭാരം. അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ഈ രീതിയില്‍ ജീവിക്കുകയാണെങ്കില്‍ ആറുമാസത്തിനുള്ളില്‍ നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്ന് അറിഞ്ഞാല്‍ ഞാന്‍ അമ്പരപ്പെടുകയില്ല.

എന്റെ അച്ഛന്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. അന്ന് വൈകുന്നേരം അദ്ദേഹം വളരെ വൈകാരികമായി സംസാരിച്ചു. നീ കടന്നുപോയ എല്ലാം കാര്യത്തിലും ഞാനുണ്ടായിരുന്നു. കഷ്ടപ്പാടിലും സന്തോഷത്തിലും എല്ലാം. ഞാന്‍ എപ്പോഴും നിന്റെ കൈപിടിച്ചു, ഒരിക്കലും ഒന്നും ആവശ്യപ്പെട്ടില്ല. പക്ഷേ എനിക്ക് ഒരു അപേക്ഷയുണ്ട്, നീ എന്നെ സംസ്‌കരിക്കണം, എനിക്ക് നിന്നെ സംസ്‌കരിക്കാനാവില്ല. ഒരു അച്ഛനും തന്റെ കുഞ്ഞിന് സംസംകരിക്കാനാവില്ല.- ആ നിമിഷം ശരീരഭാരം കുറക്കുമെന്ന് താന്‍ അച്ഛന് വാക്കുകൊടുക്കുകയായിരുന്നു എന്നാണ് അദ്‌നാന്‍ സാമി പറയുന്നത്. 

തുടര്‍ന്ന് ടെക്‌സാസിലേക്ക് പോയ അദ്ദേഹം അവിടത്തെ ന്യൂട്രിഷനിസ്റ്റിനെ കണ്ടും. തന്റെ ജീവിതശൈലി പൂര്‍ണമായി അവര്‍ മാറ്റിയെന്നാണ് ഗായകന്‍ പറയുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ ഈ ജീവിതശൈലി പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com