'ടോക് ടു മമ്മൂക്ക'; ലഹരിയ്‌ക്കെതിരെ പോരാടാന്‍ മമ്മൂട്ടിയും കൂട്ടുണ്ട്; ഒരു ഫോണ്‍ കോളിനപ്പുറം മെഗാസ്റ്റാര്‍

Mammootty
Mammoottyഫയല്‍
Updated on
1 min read

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി. 'ടോക് ടു മമ്മൂക്ക' എന്ന പദ്ധതിയിലൂടെയാണ് മമ്മൂട്ടി ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകുന്നത്. ലഹരി ഉപയോഗത്തേയും കച്ചവടത്തേയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ അറിയിക്കുന്ന സംവിധാനമാണ് ടോക് ടു മമ്മൂക്ക. മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും എക്‌സൈസ് വകുപ്പും കുടുംബശ്രീ മിഷനും ചേര്‍ന്നാണ് ടോക് ടു മമ്മൂക്ക നടപ്പിലാക്കുക.

Mammootty
പകർത്തിയത് ഒരു തിയറ്ററിൽ നിന്ന്; 'എംപുരാൻ' വ്യാജപ്പതിപ്പിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ്

ലഹരി ഉപയോഗത്തെക്കുറിച്ചോ വില്‍പ്പനയെക്കുറിച്ചോ അറിയുന്നവര്‍ 6238877369 എന്ന നമ്പറിലേക്ക് വിളിക്കാം. മമ്മൂട്ടിയുടെ ശബ്ദമായിരിക്കും ഫോണിന്റെ മറുവശത്ത് സ്വാഗതം ചെയ്യുക. തുടര്‍ന്ന് തങ്ങളുടെ പക്കലുളള വിവരം കൈമാറാം. ഈ വിവരം കെയര്‍ ആന്റ് ഷെയര്‍ കൃത്യമായി രേഖപ്പെടുത്തുകയും എക്‌സൈസ് വകുപ്പിന് കൈമാറുകയും ചെയ്യും. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തത്.

Mammootty
'ചുരുളിയിലെ അഭിനയത്തിന് ജോജുവിന് 5,90,000 രൂപ നല്‍കി, സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ല'; ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി

അതേസമയം അറിയിപ്പ് നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കും. ലഹരി ഉപയോഗവും വിപണവും തടയുന്നതിനൊപ്പം ലഹരിയുടെ പിടിയില്‍ നിന്നും പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൗണ്‍സലിങ് സഹായം നല്‍കാനുള്ള സൗകര്യവും ഒരുങ്ങുന്നുണ്ട്. തുടക്കത്തില്‍ ആലുവ രാജഗിരി ആശുപ്രതിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ സേവനം മുഴുവന്‍ സമയം പദ്ധതിക്കു ലഭിക്കും.

Summary

Mammootty lends his voice to Talk To Mammukka an initiative to control drug abuse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com