വയ്ക്കെടാ താഴേ! പൊതുവേദിയിൽ വാൾ സമ്മാനിക്കാൻ ആരാധകന്റെ ശ്രമം; ദേഷ്യപ്പെട്ട് കമൽ ഹാസൻ, വൈറലായി വിഡിയോ

പരിപാടിക്കിടെ നിരവധി ആളുകള്‍ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു.
Kamal Haasan
കമൽ ഹാസൻ (Kamal Haasan)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

പൊതുവേദിയില്‍ വാള്‍ സമ്മാനമായി നല്‍കിയ ആരാധകനോട് ദേഷ്യപ്പെട്ട് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്‍ (Kamal Haasan). ചെന്നൈയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് കമല്‍ ഹാസന് വാള്‍ നല്‍കാനായി ആരാധകന്‍ എത്തിയത്. കമലിന്റെ കൈയ്യില്‍ വാള്‍ പിടിപ്പിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പരിപാടിക്കിടെ നിരവധി ആളുകള്‍ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു.

ഇതിനിടെയാണ് ഒരാള്‍ വാളുമായി എത്തിയത്. വാളുമായി എത്തിയ ആളോട് കമല്‍ ദേഷ്യപ്പെടുന്നത് വിഡിയോയില്‍ കാണാം. പിന്നീട് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ആദ്യം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലും വാള്‍ പുറത്തേക്കെടുക്കാന്‍ ശ്രമിച്ചതോടെ കമല്‍ ദേഷ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ കമൽ ഹാസനെ ആക്രമിക്കാന്‍ എത്തിയതാണോ എന്നതടക്കമുള്ള കമന്റുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്.

അതേസമയം ത​ഗ് ലൈഫ് സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽ ഹാസന്റെ പരാമർശം വിവാദമായി മാറിയിരുന്നു. കമൽ ഹാസൻ മാപ്പ് പറയാതിരുന്നതിനാൽ ഇതുവരെ കർണാടകയിൽ ചിത്രം പ്ര​ദർശിപ്പിച്ചിട്ടില്ല. നിലവില്‍ 50 കോടി മാത്രമേ ത​ഗ് ലൈഫ് ബോക്സോഫീസിൽ കളക്ട് ചെയ്തിട്ടുള്ളൂ. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ ചിമ്പു, തൃഷ, അഭിരാമി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

തഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടിക്കിടെ താരം നടത്തിയ പരാമർശമാണ് വിവാദമായത്. വേദിയിൽ ഉണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമൽ കന്നഡ ഭാഷയെക്കുറിച്ച് പരാമർശിച്ചത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്.

അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതിൽ ഉൾപ്പെടുന്നു' എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്. അതേസമയം കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി ക‍ർണാടക ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com