'പ്രഭാസ് ഉള്ളതു കൊണ്ടല്ലേ കണ്ണപ്പ വിജയിച്ചത്?' ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഷ്ണു മഞ്ചു

പ്രഭാസിന്റെ രുദ്ര എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസയും നേടി.
Kannappa
വിഷ്ണു മഞ്ചു, കണ്ണപ്പ (Kannappa)ഫെയ്സ്ബുക്ക്
Updated on
1 min read

വിഷ്ണു മഞ്ചു നായകനായെത്തി ജൂൺ 27ന് പുറത്തുവന്ന ചിത്രമാണ് കണ്ണപ്പ. പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നീ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തിയിരുന്നു. തെലുങ്കിൽ മികച്ച അഭിപ്രായം നേടി സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. കാളഹസ്തി ക്ഷേത്രത്തിൽ ഭക്തനായ കണ്ണപ്പയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന് മികച്ച പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും ചിത്രത്തിൽ കാമിയോ റോളിലെത്തിയ മോഹൻലാലിന്റെയും പ്രഭാസിന്റെയും കഥാപാത്രങ്ങൾ ശ്രദ്ധ നേടി.

മോഹൻലാൽ അവതരിപ്പിച്ച കിരാത എന്ന കഥാപാത്രം ട്രോളുകളിലുൾപ്പെടെ നിറഞ്ഞപ്പോൾ പ്രഭാസിന്റെ രുദ്ര എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസയും നേടി. കുറച്ചു നേരമേ സ്ക്രീനിൽ ഉള്ളൂവെങ്കിലും പ്രഭാസ് തന്റെ കഥാപാത്രം മികച്ചതാക്കി എന്ന് തന്നെയാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഒരു പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കവേ, 'കണ്ണപ്പയുടെ വിജയത്തിന് പിന്നിൽ പ്രഭാസിന്റെ അതിഥി വേഷമാണോ?'- എന്ന് വിഷ്ണു മഞ്ചുവിനോട് ആരാധകൻ ചോദിച്ചിരുന്നു. ഇതിന് വിഷ്ണു മഞ്ചു പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്. "നൂറ് ശതമാനവും ഞാൻ അങ്ങനെ വിശ്വസിക്കുന്നു. കണ്ണപ്പയുടെ വിഷയത്തെക്കുറിച്ച് ചിലർ വാദിച്ചേക്കാം. പക്ഷേ എനിക്ക് ഒരു അഹങ്കാരവുമില്ല.

Kannappa
പേര് മാത്രമാണോ പ്രശ്നം? 'ജാനകി'മാർ വേറെയുമുണ്ട്

എന്റെ സഹോദരൻ പ്രഭാസിന്റെ ഓപ്പണിങ് സീൻ അം​ഗീകരിക്കുന്നതിൽ എനിക്ക് യാതൊരു അഹങ്കാരവുമില്ല. അതെനിക്കറിയാം".- എന്നായിരുന്നു വിഷ്ണു മഞ്ചുവിന്റെ പ്രതികരണം. "കണ്ണപ്പയുടെ കഥ കാണണമെന്ന് നിങ്ങൾക്ക് താല്പര്യമുള്ളത് തന്നെ അദ്ദേഹം കാരണമാണ്.

Kannappa
'എന്റെ ശിവനേ...'; അവതാരപ്പിറവികളുടെ 'കണ്ണപ്പ'- Kannappa Review

അദ്ദേഹത്തിന്റെ തുറന്നുപറച്ചിലിനു ശേഷം, നിങ്ങൾ കണ്ണപ്പയെക്കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങി. അപ്പോൾ അത് പൂർണമായും എന്റെ സഹോദരൻ കാരണമാണ്".- വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു. മുകേഷ് കുമാർ സിങ് ആണ് കണ്ണപ്പ സംവിധാനം ചെയ്തിരിക്കുന്നത്. പ്രീതി മുകുന്ദൻ, കാജൽ അ​ഗർവാൾ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്.

Summary

Actor Vishnu Manchu reacts Prabhas cameo as Rudra in Kannappa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com