
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ പാസാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം പിബി ്അംഗം വൃന്ദാ കാരാട്ട്. സ്ത്രീകളെ പരിഗണിക്കാതെയും മുസ്ലീം സത്രീകളോടോ വനിതാ സംഘടനകളുമായി ചര്‍ച്ച നടത്താതയും കൂടിയാലോചിക്കാതെയുമാണ് മുത്തലാഖ് ബില്‍ പാസാക്കിയതെന്ന്
വൃന്ദാ കാരാട്ട് പറഞ്ഞു. ഒറ്റയടിക്ക് മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ഇത്തരത്തിലുള്ള വിവാഹ മോചനം നടത്തുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് നല്‍കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്.
നിയമത്തില്‍ ഒപ്പിടാന്‍ രാഷ്ട്രപതിക്ക് രാഷ്ട്രപതിക്ക് കൈമാറുന്നതിനുമുമ്പായി ബില്‍ രാജ്യസഭയിലേക്ക് അയക്കപ്പെടും.ബില്ല് വളരെ എതിര്‍പ്പ് നിറഞ്ഞതാണെന്നും ചര്‍ച്ചകളോ കൂടിയാലോചനകള്‍ ഇല്ലാതെയുമാണ് ബില്‍ പാസാക്കിയതെന്നും വൃന്ദ പറഞ്ഞു.
മുസ്ലീം വനിതകളുളുമായും വനിതാ സംഘടനകളുമായും ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമായിരുന്നെന്നും വൃന്ദ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ