ഛത്തീസ്ഗഡിലെ ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ വന്‍ ആയുധശേഖരം കൈക്കലാക്കിയതായി റിപ്പോര്‍ട്ട്

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വന്‍ ആയുധ ശേഖരങ്ങള്‍ നഷ്ടമായി.
ഛത്തീസ്ഗഡിലെ ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ വന്‍ ആയുധശേഖരം കൈക്കലാക്കിയതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വന്‍ ആയുധ ശേഖരങ്ങള്‍ നഷ്ടമായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മാവോയിസ്റ്റ് മേഖലയായ ദക്ഷിണ ബസ്തറിലെ ബുര്‍കാപാലിനു സമീപമാണ് ആക്രമണമുണ്ടായത്.

13 എകെ അസാള്‍ റൈഫിള്‍സും അഞ്ച് ഇന്‍സാസ് റൈഫിള്‍സും ഉള്‍പ്പെടെ 22 സ്മാര്‍ട്ട് ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കൈക്കലാക്കി. പല തരത്തിലുള്ള തോക്കുകളുടെ 3,420 തിരകള്‍, എകെ റൈഫിള്‍സിന്റെ 75 മാഗസീന്‍സ്, ഇന്‍സാസിന്റെ 31 മാഗസീന്‍സ്, ഗ്രനേഡ് ലോഞ്ചറില്‍ ഉപയോഗിക്കുന്ന 67 തിരകള്‍, 22 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, രണ്ട് ബൈനോക്കുലര്‍, അഞ്ച് വയര്‍ലസ് സെറ്റുകള്‍, ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്ന മെറ്റല്‍ ഡിക്റ്ററ്റര്‍ എന്നിവയെല്ലാം നഷ്ടമായിട്ടുണ്ട്.

പ്രദേശത്ത് റോഡ് നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 99 ജവാന്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. മുന്നൂറിലേറെ വരുന്ന മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ ജവാന്‍മാരിലൊരാള്‍ പറഞ്ഞു. ജവാന്‍മാരുടെ പ്രത്യാക്രമണത്തില്‍ ഏതാനും മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com