വന്ദേ മാതരം പാടാനും ഓക്‌സിജന്‍ വേണമെന്ന് ഈ മറുതകളോട് ആരെങ്കിലും പറഞ്ഞു കൊടുക്ക്

ഖോരഗ്പൂരില്‍ മരിച്ച 63 കുഞ്ഞുങ്ങള്‍ക്ക് ശവവസ്ത്രമാക്കാന്‍ മാത്രം വലുതാണോ നമ്മുടെ ദേശീയ പതാക
വന്ദേ മാതരം പാടാനും ഓക്‌സിജന്‍ വേണമെന്ന് ഈ മറുതകളോട് ആരെങ്കിലും പറഞ്ഞു കൊടുക്ക്

ന്യൂഡല്‍ഹി: വന്ദേമാതരം പാടാനും കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ വേണമെന്ന് ഈ വിവരമില്ലാത്തവന്മാര്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണം. ഖോരഗ്പൂരില്‍ കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച സംഭവത്തില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റേതാണ് വിമര്‍ശനം. 

ഖോരഗ്പൂരില്‍ മരിച്ച 63 കുഞ്ഞുങ്ങള്‍ക്ക് ശവവസ്ത്രമാക്കാന്‍ മാത്രം വലുതാണോ നമ്മുടെ ദേശീയ പതാകയെന്നും ഹിന്ദുത്വ തീവ്രവാദികളോട്‌ സഞ്ജീവ് ഭട്ട് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറുടെ പ്രതികരണം. 

വേണ്ട ആരോഗ്യ ശ്രദ്ധയും, നല്ല വിദ്യാഭ്യാസവുമാണ് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടത്. ദേശീയ ഗാനവും, ദേശഭക്തി ഗാനവുമെല്ലാം പാടുന്നത് ഇതിന് ശേഷമാകാം എന്നും അദ്ദേഹം പറയുന്നു. 

2002ലെ ഗുജറാത്ത് കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് സഞ്ജീവ് ഭട്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച്, ഹിന്ദുക്കള്‍ മുസ്ലീംങ്ങളെ ആക്രമിക്കുന്നത് തടയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നതായി സഞ്ജയ് ഭട്ട് കോടതിയെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com