ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ചു നല്‍കേണ്ടെന്ന് സുപ്രീംകോടതി;  ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയാന്‍ സാധിക്കില്ല

കലാപത്തില്‍ തകര്‍ന്ന വീടുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയ അതേതുക തന്നെ  മതസ്ഥാപനങ്ങള്‍ക്കും നല്‍കിയാല്‍ മതിയാകും എന്ന് കോടതി
ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ചു നല്‍കേണ്ടെന്ന് സുപ്രീംകോടതി;  ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയാന്‍ സാധിക്കില്ല

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ച് നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയാന്‍ സാധിക്കില്ല,ആ പണം സമൂഹത്തിന്റെ വികസനത്തിനുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

കലാപത്തില്‍ തകര്‍ന്ന വീടുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയ അതേതുക തന്നെ  മതസ്ഥാപനങ്ങള്‍ക്കും നല്‍കിയാല്‍ മതിയാകും എന്ന് കോടതി വിധിച്ചു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി. പന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

50,000രൂപ വീതമായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. കലാപത്തില്‍ 500ലധികം മതസ്ഥാപനങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നിരുന്നു. ഇത് സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com