'ജിഹാദികളെ ഇന്ത്യയില്‍ നിന്ന് പോകൂ, അല്ലെങ്കില്‍ ഇതായിരിക്കും വിധി'; ലൗ ജിഹാദ് ആരോപിച്ച് മുസ്ലീമിനെ വെട്ടി വീഴ്ത്തി തീകൊളുത്തിക്കൊന്നു

ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി കൊലപാതകികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു
'ജിഹാദികളെ ഇന്ത്യയില്‍ നിന്ന് പോകൂ, അല്ലെങ്കില്‍ ഇതായിരിക്കും വിധി'; ലൗ ജിഹാദ് ആരോപിച്ച് മുസ്ലീമിനെ വെട്ടി വീഴ്ത്തി തീകൊളുത്തിക്കൊന്നു

ജയ്പൂര്‍; ലൗ ജീഹാദ് ആരോപിച്ച് മുസ്ലീമിനെ പട്ടാപ്പകല്‍ വെട്ടി വീഴ്ത്തിയ ശേഷം തീ കൊളുത്തിക്കൊന്നു. രാജസ്ഥാനിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി കൊലപാതകികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇന്ത്യയില്‍ നിന്ന് പോയില്ലെങ്കില്‍ ഇതായിരിക്കും നിങ്ങളുടെ വിധിയെന്ന് 'ജിഹാദി'കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ രാജസമന്ദ് സ്വദേശിയായ ശംഭുലാല്‍ രേഗല്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു 

പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മെദ് അഫ്രസുല്‍ എന്ന 50 കാരനാണ് ക്രൂരതയ്ക്ക് ഇരയായത്. രാജസ്ഥാനിലെ രാജ്‌സമന്ദില്‍ കരാര്‍ ജീവനക്കാരനായ അഫ്രസുലിനെ ജോലി നല്‍കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ശംഭുലാല്‍ കൊലചെയ്തത്. അഫ്രസലിനെ പുറകില്‍ നിന്ന് മഴുകൊണ്ട് വെട്ടുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നീലത്തു വീണ ഇയാളെ വീണ്ടും വീണ്ടും ശംഭുലാല്‍ വെട്ടി. തുടര്‍ന്ന് തീകൊളുത്തുകയായിരുന്നു. അഫ്രസുല്‍ ജീവന് വേണ്ട് യാചിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൊല നടത്തിയതിന് ശേഷം ക്യാമറയില്‍ നോക്കി ഇയാള്‍ ഭീഷണി മുഴക്കുന്നുണ്ട്. ജിഹാദികള്‍ ഇന്ത്യയില്‍ നിന്ന് പോയില്ലെങ്കിലും ഇതായിരിക്കും വിധിയെന്നാണ് ഇയാള്‍ പറയുന്നത്. ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തിലൂടെ പോയ വഴിയാത്രക്കാരന്‍ കത്തിക്കരിഞ്ഞ ശരീരം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. ബുധനാഴ്ചയാണ് കൊല നടന്നത്. അന്നു തന്നെ വാട്ട്‌സാപ്പിലൂടെ വീഡിയോ പ്രചരിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com