ഷിറോസെലി ലിസ്തു നാഗാലാന്‍ഡ്‌ മുഖ്യമന്ത്രി

നാഗാലാന്റില്‍ ഷിറോസെലി ലിസ്തുവിന പുതിയ മുഖ്യമന്ത്രി -33 ശതമാനം വനിതാ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭമാണ് സെലിയാങിന്റെ രാജിക്ക് ഇടയാക്കിയത്‌
ഷിറോസെലി ലിസ്തു നാഗാലാന്‍ഡ്‌ മുഖ്യമന്ത്രി

കൊഹിമ: നാഗാലാന്റില്‍ ഷിറോസെലി ലിസ്തു പുതിയമുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയായിരന്ന ടിആര്‍ സെലിയാങ ഇന്നലെ രാജിവെച്ചിരുന്നു.രാജി ഗവര്‍ണര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.33 ശതമാനം വനിതാ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭമാണ് ഷിറോസെലി ലിസ്തുവിന്റെ രാജിയില്‍ കലാശിച്ചത്. 
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതസംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഗോത്രവര്‍ഗ നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്ത്രീസംവരണം ഗോത്രരീതികള്‍ക്ക് വിരുദ്ധമാണെന്നും തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്‌ളെന്നുമാണ് നാഗാലാന്‍ഡ് െ്രെടബല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. കഴിഞ്ഞ ദിവസം നിയമസഭ കക്ഷി യോഗം ചേര്‍ന്ന് പാര്‍ട്ടി  ഷിറോസെലി ലിസ്തുസുവിനെ പുതിയ നേതാവായി തെരഞ്ഞെടുത്തിരുന്നു. നാഗ പീപ്ള്‍സ് ഫ്രണ്ടിന്റെ 48 എം.എല്‍.എമാരില്‍ 42 പേരും  ഈ യോഗത്തില്‍ പങ്കെടുത്തു.  ലിസ്തുതന്നെയായിരിക്കും പുതിയ മുഖ്യമന്ത്രി.
60 അംഗ നിയമസഭയില്‍  48 പേരുള്ള  നാഗ പീപ്ള്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാറാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. ബി.ജെ.പിക്ക് നാല് അംഗങ്ങളും ബാക്കി എട്ടുപേര്‍ സ്വതന്ത്രരുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com