ബുദ്ധിമാന്ദ്യമുള്ള ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കാനുള്ള ആവശ്യം സുപ്രീം കോടതി നിരസിച്ചു

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് ബുദ്ധികുറവായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍, ഇവരും സാധാരണ മനുഷ്യരാണ് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 26 ആഴ്ചയിലുള്ള ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കാനുള്ള 37കാരിയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കുട്ടിക്ക് ബുദ്ധിമാന്ദ്യമുള്ളതിനാല്‍ അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ചായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ നമ്മുടെ കയ്യില്‍ ഒരു ജീവനാണ് ഉള്ളതെന്ന് പറഞ്ഞ് സുപ്രീം കോടതി ഇവരുടെ ആവശ്യം നിരസിക്കുകയായിരുന്നു.

ഗര്‍ഭം തുടരുന്നതിന് ഇവര്‍ക്ക് ശാരീരികപരമായ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പരമോന്നത കോടതി ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ആവശ്യം തള്ളിയത്. 

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് ബുദ്ധികുറവായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍, ഇവരും സാധാരണ മനുഷ്യരാണെന്ന് ജസ്റ്റിസുമാരായ എസ്എ ബോബ്‌ദെ, എല്‍എന്‍ റാവു എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്്‌നന്‍സി നിയമപ്രകാരം ഗര്‍ഭം തുടരുന്നതിന് അമ്മയ്‌ക്കോ കുട്ടിക്കോ എന്തെങ്കിലും അപകടമുണ്ടാകുമെന്ന് ഉറപ്പായാല്‍ 20 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതിയുണ്ട്. 

ജനിക്കാനിരിക്കുന്ന കുട്ടിക്ക് ഒരു പക്ഷെ ബൗദ്ധികമായും ശാരീരികമായും വൈകല്യങ്ങളുണ്ടായേക്കാം. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് ഇത് ന്യായമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com